സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം

  • Home
  • India
  • Koothuparamba
  • സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം

സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം Communist Parties , Its Politcal Organisations ; Its Activists Page ☭ ☭ ☭

Being Human

മുതലാളിത്ത ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്‌റ്റ്‌ പാര്‍ടികളിലൊന്നാണ്‌ സി.പി.ഐ(എം). സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന ജനതയെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുന്നതിനായി ത്യാഗനിര്‍ഭരമായി പൊരുതുന്ന സി.പി.ഐ(എം) മാര്‍ക്‌സിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ കനല്‍ വഴികളില്‍ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം പിന്നിട്ട പാതകള്‍ ചരിത്രത്തിലെ ജ്വലിക്കുന്ന ഏട

ുകളാണ്‌. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും മാനവികമായ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി.പി.ഐ(എം) ആണ്‌ രാജ്യത്തെ പണിയെടുത്തു ജീവിക്കുന്നവരുടെഏറ്റവും വിശ്വസ്‌തതയുള്ള രാഷ്‌ട്രീയപാര്‍ടി.

സാമ്രാജ്യത്വ വിരുദ്ധവും കുത്തക വിരുദ്ധവും ഫ്യൂഡല്‍ വിരുദ്ധവുമായ ജനകീയ ജനാധിപത്യവിപ്ലവമാണ്‌ സി.പി.ഐ(എം) ലക്ഷ്യമാക്കുന്നത്‌. വര്‍ത്തമാന കാല ഇന്ത്യയിലെ മൂര്‍ത്തസാഹചര്യങ്ങളില്‍ മാര്‍ക്‌സിസം ലെനിനിസം മുര്‍ത്തമായി പ്രയോഗിക്കാനാണ്‌ പാര്‍ടി ശ്രമിക്കുന്നത്‌. തൊഴിലാളിവര്‍ഗത്തിന്റെ രാഷ്‌ട്രീയപാര്‍ടിയുടെ മുന്നേറ്റത്തിന്റെ വഴിയില്‍ ശത്രുവര്‍ഗത്തിന്റെ ആക്രമണങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നൂറുകണക്കിനു പ്രവര്‍ത്തകരുണ്ട്‌. മതനിരപേക്ഷതക്കായി ഉറച്ച നിലപാട്‌ സ്വീകരിക്കുന്ന സി.പി.ഐ(എം) ആണ്‌ രാജ്യത്തെ വര്‍ഗീയ വിരുദ്ധപോരാട്ടത്തിനു നേതൃത്വം നല്‍കുന്നത്‌. സംഘപരിവാരത്തിന്റെ ആക്രമണങ്ങളില്‍ മതന്യൂന പക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ പ്രതിരോധത്തിന്റെ പരിച തീര്‍ക്കാന്‍ പാര്‍ടി ശ്രമിക്കുന്നു.

ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളോട്‌ സി.പി.ഐ(എം) ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ക്യൂബന്‍, വിയറ്റ്‌നാം ഐക്യദാര്‍ഡ്യ പ്രസ്ഥാനങ്ങള്‍ സാര്‍വ്വദേശീയ ശ്രദ്ധയാകര്‍ഷിച്ചവയാണ്‌. ഇറാക്കിലെയും അഫ്‌ഗാനിസ്ഥാനിലെയും സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ പോരാട്ടങ്ങളില്‍ പാര്‍ടി കണ്ണിചേരുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ആഘാതം അനുഭവിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെയും കൃഷിക്കാരുടേയും സ്‌ത്രീകളുടേയും യുവാക്കളുടേയും വിദ്യാര്‍ഥികളുടേയും ചെറുത്തുനില്‍പ്പുകളോട്‌ രാജ്യാതിര്‍ത്തികളുടെ അതിര്‍വരമ്പുകള്‍ക്കതീതമായി സി.പി.ഐ(എം) ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സ്‌ത്രീ സമത്വം, അധികാരവികേന്ദ്രീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവക്കായി സി.പി.ഐ(എം) നിലകൊള്ളുന്നു. രാജ്യത്ത്‌ നിലനില്‍ക്കുന്ന മുതലാളിത്ത വികസനപാതയുടെ പരിമിതിക്കകത്തുനിന്ന്‌ ബദല്‍ നയങ്ങള്‍ നടപ്പിലാക്കാനും പാര്‍ടി ശ്രമിക്കുന്നത്‌.

1957ല്‍ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്‌റ്റ്‌ പാര്‍ടിയെ അധികാരത്തിലെത്തിച്ച കേരളം പുതിയ ചരിത്രമാണ്‌ സൃഷ്‌ടിച്ചത്‌. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ സര്‍ക്കാര്‍ നല്‍കിയ പുതിയ ദിശാബോധമാണ്‌ `കേരളമാതൃക'''' എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഭാസത്തിന്‌ അടിത്തറ പാകിയത്‌. മുതലാളിത്ത സാമൂഹ്യവ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടി നയിക്കുന്ന സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന അടിസ്ഥാനപാഠമാണ്‌ ഇ എം എസ്‌ നയിച്ച അന്നത്തെ സര്‍ക്കാര്‍ പ്രയോഗത്തിലൂടെ നല്‍കിയത്‌.

ചരിത്രത്തെ മുന്നോട്ടു നയിക്കാന്‍ സമര്‍പ്പിത മനസ്സോടെ പൊരുതുന്ന പ്രസ്ഥാനത്തിന്റെ തട്ടകത്തിലേക്ക്‌ സ്വാഗതം

The CPI(M) was formed at the Seventh Congress of the Communist Party of India held in Calcutta from October 31 to November 7, 1964. The CPI(M) was born in the struggle against revisionism and sectarianism in the communist movement at the international and national level, in order to defend the scientific and revolutionary tenets of Marxism-Leninism and its appropriate application in the concrete Indian conditions. The CPI(M) combines the fine heritage of the anti-imperialist struggle and the revolutionary legacy of the undivided Communist Party which was founded in 1920. Over the years, the Party has emerged as the foremost Left force in the country. The membership of the Party, which was 118,683 at the time of its formation, has grown to 10,44,833 in 2011. The Party has sought to independently apply Marxism-Leninism to Indian conditions and to work out the strategy and tactics for a people's democratic revolution, which can transform the lives of the Indian people. The CPI(M) is engaged in bringing about this basic transformation by carrying out a programme to end imperialist, big bourgeois and landlord exploitation. The CPI(M) as the leading Left party is committed to build a Left and democratic front which can present a real alternative to the existing bourgeois-landlord policies. In the last few elections, contesting on an average 15 percent of the total seats, the CPI(M) has been getting around 5-6 percent of the votes. (India follows the “first past the post” system and not proportional representation) In the 2009 elections to the Lok Sabha (lower house of the Indian Parliament) the CPI(M) won 16 seats. The Lower House of Parliament has a strength of 543. In the Rajya Sabha (Upper House) the CPI(M) has 11 members. The CPI(M) is heading one state government. The Left Front government headed by the CPI(M) was uninterruptedly in power in West Bengal since 1977 upto May 2011. In Kerala, it has been in and out of office. Currently, the Left Democratic Front headed by the CPI(M) is in oppositon. In Tripura, the CPI(M) was first elected to office in 1977. Though it lost the subsequent election due to largescale rigging, in all elections since 1988 it has been voted to office. Though uneven, the CPI(M) has representation in eight state legislative assemblies.

സഖാവ് എം.വി ജയരാജൻ ജയിലിൽ പോകുന്നത്ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതിനാണ് ..അല്ലാതേമാണിയും ചാണ്ടിയേയും പോലെ അഴിമതിനടത്തിയതിനോ...
30/01/2015

സഖാവ് എം.വി ജയരാജൻ ജയിലിൽ പോകുന്നത്
ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതിനാണ് ..അല്ലാതേ
മാണിയും ചാണ്ടിയേയും പോലെ അഴിമതി
നടത്തിയതിനോ.കോഴ വാങ്ങിയതിനോ അല്ല
ജഡ്ജി കൈക്കൂലി മേടിക്കുന്നത് താൻ നേരിട്ട് കണ്ടു എന്ന്
പൊതു ചടങ്ങിൽ പരസ്യമായി പ്രസങ്ങിച്ച ഗുണ്ടാ
സുധാകരനെതിരെ എന്തു കൊണ്ടാണ് കോടതി കേസ്
എടുക്കാത്തത് ..............? ??
കോടതിക്കൂട്ടിൽ കയറി നിന്നുക്കൊണ്ട് കൈകൂപ്പി ക്ഷമ
പറയാൻ തയ്യാറായിരുന്നെ ങ്കിൽ താങ്കള്ക്ക് ഇപ്പോള്
വിധിക്കപ്പെട്ട ശിക്ഷ ഒഴിവാകുമായിരുന് നെന്ന്
എവർക്കുമറിയാവുന ്ന കാര്യമാണ് .....
തന്റെ നിലപാടിലും പറഞ്ഞ
വാക്കിലും ആദര്ശത്തിലും വെള്ളം ചേര്ക്കാതെ ഉറച്ചു
നിന്ന് അതിന്റെപേരില് ശിക്ഷ വരിക്കാൻ ഒരു
കമ്മ്യൂണിസ്റ്റ് കാരനേ കഴിയൂ
സഖാവ് എം.വി.ജയരാജന് അഭിവാദ്യങ്ങൾ

നേര്‍ത്ത കമ്പിളി കുപ്പായമണിഞ്ഞുഡിസംബറിന്‍റെ ഈ തണുത്ത പകലില്‍പതിയെ പിന്നിലേക്ക്‌ നോക്കിതോളില്‍ പുസ്ത്തക സഞ്ചിയും തൂക്കിപട...
17/12/2014

നേര്‍ത്ത കമ്പിളി കുപ്പായമണിഞ്ഞു
ഡിസംബറിന്‍റെ ഈ തണുത്ത പകലില്‍
പതിയെ പിന്നിലേക്ക്‌ നോക്കി
തോളില്‍ പുസ്ത്തക സഞ്ചിയും തൂക്കി
പടിയിറങ്ങിപോയ
പിഞ്ചു പൈതങ്ങള്‍....

വിടരും മുമ്പേ കൊഴിഞ്ഞു പോയ
കുഞ്ഞു പൂക്കള്‍....

ജാതിയും,മതവും,യുദ്ധവും ഇല്ലാത്തൊരു
ലോകത്ത് ശാന്തമായി ഉറങ്ങട്ടെ....
നേര്‍ത്ത കമ്പിളി കുപ്പായമണിഞ്ഞു ഡിസംബറിന്‍റെ ഈ തണുത്ത പകലില്‍ പതിയെ പിന്നിലേക്ക്‌ നോക്കി തോളില്‍ പുസ്ത്തക സഞ്ചിയും തൂക്കി പടിയിറങ്ങിപോയ പിഞ്ചു പൈതങ്ങള്‍.... വിടരും മുമ്പേ കൊഴിഞ്ഞു പോയ കുഞ്ഞു പൂക്കള്‍.... ജാതിയും,മതവും,യുദ്ധവും ഇല്ലാത്തൊരു ലോകത്ത് ശാന്തമായി ഉറങ്ങട്ടെ....

ഇനിയും നമ്മുടെ ഈ പേജ് ലൈക്‌ ചെയ്യാത്തവർ ഉണ്ടോ സഖാക്കളേ ??
ഇവിടെ ലൈക്‌ ചെയ്യൂ... >>>>>

സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകശാലയിൽ എസ് .എഫ്.ഐ അനിശ്ചിതകാല രാപകൽ നിരാഹാര സമരം ആരംഭിച്ചു .... (15-12-2014) # സർവകശാലയിലെ ...
16/12/2014

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകശാലയിൽ എസ് .എഫ്.ഐ അനിശ്ചിതകാല രാപകൽ നിരാഹാര സമരം ആരംഭിച്ചു .... (15-12-2014)

# സർവകശാലയിലെ എല്ലാ കോളേജ് കളിലും നിലനില്ക്കുന്ന അധ്യാപക തസ്തികകളിൽ നിയമനം നടത്തുക ...

# സർവകശാല ക്യാമ്പസിലെ വിദ്യാർഥികൾക്കു എത്രയും പെട്ടെന്ന് ഹോസ്റ്റൽ സൗകര്യങ്ങൾ വിപുലീകരിക്കുക ...
# പ്രൈവറ്റ് ഹോസ്റ്റെലുകളെ സഹായിക്കുന്ന സിണ്ടികേറ്റ് - സർവകശാല നിലപാട് അവസാനിപ്പിക്കുക ...
# അഖിലേന്ത്യാ തലത്തിൽ പ്രവേശന പരീക്ഷ നടത്തി വിദ്യാർഥികൾക്കു പ്രവേശനം നൽകുന്ന സർവകശാല വിദ്യാർഥികൾക്കു ഹോസ്റ്റൽ സൗകര്യങ്ങൾ ചെയ്തു
കൊടുക്കുന്നതിൽ പൂർണ പരാജയമാണ്‌ ; വിദ്യാർഥികൾക്കു എത്രയും വേഗം പുതിയ ഹോസ്റ്റൽ കെട്ടിടങ്ങൾ പണിയണം ...

# വർഷാവർഷം 5% (അഞ്ചു ശതമാനം) എല്ലാ ഇനത്തിലുമുള്ള പഠന ഫീസ്‌ തൊട്ടു പരീക്ഷ ഫീസ്‌ വരെ വർധിപ്പിക്കാനുള്ള സിണ്ടികേറ്റ് തീരുമാനം
പിൻവലിക്കുക ...

# 2014 അഡ്മിഷൻ വിദ്യാർഥികൾക്കു ( N-4 ) , 2013-2012 അഡ്മിഷൻ വിദ്യാർഥികൾക്കു ( N-2 ) * 15 ക്രെഡിറ്റ് സിസ്റ്റം നിലവില വരുത്താനുള്ള നീക്കം (N-4) , (N-2)*15 എന്നി കാര്യങ്ങൾ അക്കാദമിക് നിലവാരം ഉയർത്താൻ ആണെങ്കിൽ അതിനെ പിന്തുണക്കാൻ എസ്.എഫ്.ഐ തയ്യാർ ആണ് എന്നാൽ കോടതി പറഞ്ഞിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ ആയ

*** Permanent Faculty
*** 45 ദിവസത്തിനകം റിസൾട്ട്‌
*** 2 Special Chance

ഒന്നും സർവകശാല തയ്യാറായിട്ടില്ല ; റിസൾട്ട്‌ വരാൻ 7 മാസം വരെ എടുക്കുകയും കഴിഞ്ഞ പത്ത് വർഷമായി സ്ഥിര അധ്യാപക നിയമനം നടന്നിട്ടില്ല എന്ന വസ്തുതയും നിലനിൽക്കെ ഈ സംവിധാനങ്ങൾ തീർച്ചയായും വിദ്യാർഥികൾക്കു ബാധ്യത ആണ് ... വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിനു ശേഷം മാത്രം (N-4) , (N-2)*15 സംവിധാനങ്ങൾ നടപ്പിലാക്കുക ...

സമര സഖാക്കൾ ആയ എസ് .എഫ് .ഐ കുസാറ്റ് യൂണിറ്റ് സെക്രട്ടറി സ:അർച്ചനക്കും ; സർവകശാല യൂണിയൻ ജനറൽ സെക്രട്ടറി സ:നിഹാസിനും വിപ്ലവാഭിവാധ്യങ്ങൾ . . .

ഓരോ സഖാവും വായിക്കേണ്ടത്.......!കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്ത ഒരുസഖാവിന്റെ അനുഭവം......9 വയസുള്ള എന്റെ മകൻ ഞാൻകാണാതെ ...
10/11/2014

ഓരോ സഖാവും വായിക്കേണ്ടത്.......!
കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്ത ഒരു
സഖാവിന്റെ അനുഭവം......
9 വയസുള്ള എന്റെ മകൻ ഞാൻ
കാണാതെ കൂത്തുപറമ്പ്
വെടിവെപ്പിനെ കുറിച്ചുള്ള
മനുഷ്യാവകാശ
കമ്മിഷൻ റിപ്പോർട്ട് വായിക്കുന്നെന്ന
രിഞ്ഞപ്പോൾ എനിക്ക്
ആശ്ചര്യം തോന്നി . ഒരു 9 വയസുകരനുള്ള
എന്ത് കാര്യാമാനതിലുള്ളത്?
ഇന്നലെ അവനെന്നോട്
ചോദിച്ചു ,"അച്ഛാ ,
അച്ഛനെന്താ കൂത്തുപറമ്പ് സമരത്തിൽ
പങ്കെടുക്കഞ്ഞേ?"
അവന്റെ ധാരണ ആ സമരത്തിൽ
പങ്കെടുത്തവരെല്
ലാവരും രക്തസാക്ഷികൾ
ആയെന്നാണ് ... എന്തെന്നറിയില്ല ,
അവന്റെ ചോദ്യം എന്റെ കണ്ണിനു
മുന്നില്
വീണ്ടും ആ നവംബർ 25
കൊണ്ട് വന്നു ..
മഞ്ഞു മൂടി പുതച്ചുരങ്ങേണ്ട ആ മഞ്ഞു
മാസത്തിൽ 6 മണിക്ക് എഴുന്നെല്കുമ്പോൾ
തന്നെ ശരീരത്തിൽ ചൂട് പിടിച്ചിട്ടുണ്ട
ായിരുന്നു , MV രാഘവനെ തടയാൻ
പോവുന്നതിന്റെ വീര്യമോ ,
തണുപ്പിനോടുള്ള
വിപ്ലവമോ എന്നറിയില്ല .. 9 മണിക്ക്
കൂത്തുപറമ്പ് എത്തണം.. ഞാൻ തയ്യാറായി ..
ഞങ്ങൾ 6,7 പേര് മൂനാം പാലത്ത് നിന്ന് ബസ്
കയറി .. 9.30 ആവുമ്പോഴേക്ക് കൂത്തുപറമ്പ്
എത്തി ..
ഉപരോധത്തിന്റെ മുന്നില്
തന്നെ ഇരിക്കനമെന്നുണ്ടായിരുന്നു,
പക്ഷെ ഉപരോധിക്കേണ്ട ഗേറ്റ്
പോലും കാണാൻ പറ്റാത്തത്ര ജനങ്ങള് അതിനു
മുന്നേ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട
ായിരുന്നു .. കണ്ണൂര് - കൂത്തുപറമ്പ് റോഡിൽ
വലതു വശം ചേർന്ന് സഖാക്കൾക്കിടയിൽ
ഞാനും മറ്റു സഖാക്കളും ഇരുന്നു ..
വാഹനങ്ങൾക്ക് പോവാൻ ഇടതു
വശം ഒഴിച്ചിടണം എന്ന
പാർട്ടി നിർദേശത്തെ തുടർന്നാണ് ഒരു
വശം ചേർന്നിരുന്നത്. .
സമയം കഴിയുന്തോറും ആളുകൾ
കൂടി കൂടി വന്നു .. മുന്നോട്ട്
നോക്കിയാലും പിന്നൊട്ട്
നോക്കിയാലും അറ്റം കാണാത്ത അവസ്ഥ ,
പോലീസ് സ്റ്റേഷൻനു മുകളിൽ നിന്ന്
പോലീസുകാർ നോക്കുന്നുണ്ടെന്നു കണ്ടു ..
എണ്ണിയാൽ തീരാത്ത പോലിസുകാരുമുണ്ട
യിരുന്നു.. ഒരു പ്രശനവുമില്ല, സമാധാന
പരമായി ഉപരോധം മുന്നോട്ട് പോയി .. MVR
വരില്ലെന്ന് ഞങ്ങൾ കരുതി .. കാരണം ,
ഇത്രയും പ്രതിഷേധക്കാർ ഒത്തുചേരുന്നത്
ആദ്യമായിട്ടായിരുന്നു ,അത്രയും ആൾകാർ ..
സമരം സമാധാനപരമായിരുന്നു
എങ്കിലും മുദ്രാവാക്യങ്ങളിൽ
അതിന്റെ തീവ്രത ഉണ്ടായിരുന്നു ..
ഞങ്ങളുടെ കയ്യിലിരുന്ന
കരിന്കൊടികൾ
കേരളത്തിന്റെ ആകെ പ്രതിഷേധമായിരുന
്നു ..
പോലീസ് രാഘവനെ വിളിച്ചു
കാര്യം പറഞ്ഞു , നിയന്ത്രിക്കാൻ പറ്റാത്ത
വിധത്തിലുള്ള ആള്ക്കൂട്ടമുണ്ട്, ഈ
പരിപാടി റദ്ദ് ചെയ്യണം . അന്നത്തെ
ഡി സി സി പ്രസിഡണ്ട് രാമകൃഷ്ണന്റെയും ,
കണ്ണൂരിലെ കോണ്ഗ്രസ് ക്രിമിനൽ
സുധാകരന്റെയും വാക്കുകൾ
രാഘവനെ കൂത്തുപറമ്പ് ലേക്ക് എത്തിച്ചു ..
സമരം ആവേശം കൊണ്ട് .. ചുവന്ന
നമ്പർപ്ലേറ്റ് ഉള്ള കാർ ഞങ്ങള്ക്ക്
മുന്നിലൂടെ പോയി ..
വെറുതെ പോയെന്ൻ
പറഞ്ഞാൽ അത് തെറ്റാണ് ...
ആയിരക്കണക്കിന് കരിക്കൊടികളെറ്റു
വാങ്ങി , ജനങ്ങൾക്ക്
മുന്നിലൂടെ അപഹാസ്യനായി, എന്നാൽ ഒരു
ഭാവഭേദവുമില്ലതെ രാഘവൻ സഹകരണ ബാങ്ക്
ഉത്ഘാടനം നടത്തി പെട്ടെന്ന്
തന്നെ തിരിച്ചു
പോയി ... ഞങ്ങളുടെ എണ്ണം കണ്ടിട്ട്
രാഘവൻ പോലും ഞെട്ടിയിരിക്കണം ...
മുദ്രാവാക്യങ്ങൾ പതിവില്ലാതെ അസാമാന്യ
ശബ്ദത്തിൽ കൂത്തുപറമ്പ് ൽ
മാറ്റൊലി കൊണ്ടു...
കിലോമീറ്റർ
കണക്കിന് നിന്ന ആയിരക്കണക്കിന്
സഖാക്കളുടെ ശബ്ദം കാറ്റായി
കൂത്തുപറമ്പ്ൽഒഴുകി . രാഘവന്റെ കാർ
കണ്ണിൽ നിന്ന് മറഞ്ഞു .. പെട്ടെന്ന് ....
ദൂരെ നിന്നൊരു ശബ്ദം കേട്ട് . അത്
ഒരു
തോക്കിന്റെ ശബ്ദമായിരുന്നു .. പിന്നെ തുരു
തുരാ വേദി പൊട്ടി ..
കൂടാതെ ഭീകരമായ ലാത്തിച്ചാർജും..
ഗര്ഭിണിയായ ഭാര്യയും , 2 വയസുള്ള
മകനും ഓർമയിൽ തെളിഞ്ഞു ,
പക്ഷെ പിന്തിരിഞ്ഞു ഓടാൻ മനസ്
സമ്മതിച്ചില്ല , എന്റെ സഖാക്കൾ
ഇവിടെ രക്തസാക്ഷിത്വം വരിക്കുമ്പോൾ ,
ലാത്തിക്കടി കൊള്ളുമ്പോൾ ഞാൻ
എങ്ങോട്ടാണ് ഓടേണ്ടത് ? 4
ചുമരിനുള്ളിലെ സുരക്ഷിത താവളത്തിനുള്ളില
െക്കോ?
കണ്ണിൽ പേടി ഉണ്ടായിരുന്നില്ല .. ഞാൻ
മുന്നോട്ടേക്ക് തന്നെ നോക്കി ..
പെട്ടെന്ന
അടുത്ത നിന്നൊരു വെടിയൊച്ച
കേട്ടു ,
എന്റെ തൊട്ടു മുന്നിൽ നിന്ന സഖാവ്
റോഷൻ...
സഖാവിന്റെ ചോരതുള്ളി എന്റെ വെളുത്ത
ഷർട്ടിനെ ചുവപ്പിച്ചു ...
പിറകിലുള്ള ഒരു CITU
ക്കാരനും വെടിയേറ്റിരുന്നു,
ഞാനും പേരോ നാടോ അറിയാത്ത മറ്റൊരു
സഖാവും ചേർന്ന് അദേഹത്തെയുമെടുത്ത്
ഹൊസ്പിറ്റലിലെക്ക് പോയി ..
പിന്നീടൊന്നും അറിയാൻ
പറ്റിയില്ല ..
ലാത്തിച്ചർജുകൾ
തുടരുന്നുണ്ട് ,വെടിവെപ്പും ..
പുറത്തിരങ്ങുമ്പോഴെക്ക്
എല്ലാം കഴിഞ്ഞിരുന്നു ,
പുറക്കളം പാർട്ടി ഓഫീസിൽ പോയി ഷർട്ട്
മാറ്റി .. ബസോന്നും ഓടുന്നുണ്ടയിരുന്നില്ല ,
എങ്ങനെയോ നാട്ടിലെത്തി ..
ആരും പറയാതെ , തന്നെ ബസുകൾ
ഓട്ടം നിർത്തി, കടകൾ അടഞ്ഞു , അതെ ,
അന്ന് കണ്ണൂരിൽ അപ്രഖ്യാപിത ബന്ദ്
ആയിരുന്നു .. പിന്നീടറിഞ്ഞു , സഖാവ്
റോഷനെ കൂടാതെ 4 സഖാക്കൾ
കൂടി കൊല്ലപ്പെട്ട വിവരം ..
അതും 500
ഉം 750 ഉം മീറ്റർ ദൂരങ്ങളിൽ ..
പിറ്റേന്ന്
പത്രം അരിച്ചു പെറുക്കി , കൂടുതൽ
അറിഞ്ഞു ,
മാധ്യമ പ്രവര്ത്തകരെ പൂട്ടിയിട്ട ,
വെടി വെക്കാൻ ഉത്തരവിട്ട
ഹക്കിം ബത്തേരി എന്ന
പോലീസുകാരന്റെ പോലീസുകാരനെ പറ്റി ..
നാടെങ്ങും പ്രതിഷേധ പ്രകടനങ്ങൾ ,
പിറ്റേന്ന ഹര്ത്തൽ .. ഒടുവിൽ പാർട്ടി ഒന്ന്
തീരുമാനിച്ചു .. .
മറ്റൊരു
പാർടിക്കും പറ്റാത്തത്,,"കൊല
്ലപ്പെട്ടവരുടെ ആശ്രിതരെ പാർട്ടി
ഏറ്റെടുക്കുന്നു . അവർക്ക് വേണ്ട
എല്ലാം പാർട്ടി നിർവഹിച് കൊടുക്കും ,
വിദ്യാഭ്യാസവും വീടും ഉൾപെടെ.."കൂത്തു
പറമ്പ്
രക്ത സാക്ഷി സ്മരണ സംഘടിപ്പിച്ച
ദിവസം രക്തസാക്ഷികളുടെ
ബന്ധുക്കളും വന്നിരുന്നു ... അന്ന്
ഞങ്ങളുടെയെല്ലാം മുന്നിൽ നിന്ന് ഒരു
പിതാവ്
പറഞ്ഞു ..
"എന്റെ മകനെ ഓർത്ത് ഞാൻ
അഭിമാനിക്കുന്നു
, പിന്തിരിഞ്ഞു ഓടി പിറകിൽ
വെടി കൊണ്ട്
മരിച്ച ഭീരു അല്ല അവൻ , പട
പൊരുതി ,പിന്തിരിഞ്ഞു ഓടാതെ മുന്നോട്ട്
കാലെടുത്ത് വെച്ച് മാറിൽ വെടിയുണ്ട
ഏറ്റു
വാങ്ങിയ ധീര രക്തസാക്ഷി ആണവൻ" ആ
വാക്കുകൾ
ആരോ വീണ്ടും വീണ്ടും കാതിൽ
പറഞ്ഞു കൊണ്ടേയിരുന്നു ,
സ്വന്തം മകന്റെ വേർപാടിലും കണ്ണ്
നിറയാത്ത ഒരു അച്ഛൻ ..
അതെ ... അതാണ് കമ്മ്യൂണിസ്റ്റ്കാരന് ..
വഴിയിൽ വീഴുമെന്നുറപ്പിച്ചു
കൊണ്ട്
തന്നെയാണ് ഞങ്ങൾ പോരാട്ടതിനിറങ്ങുന്നത് ,
എന്നാലും പിന്തിരിഞ്ഞു ഓടുവാൻ ഞങ്ങൾ
ഒരുക്കമല്ല .. മരണത്തിനും അപ്പുറത്താണ്
വിജയമെങ്കിൽ ആ
മരണം വരിച്ചും ഞങ്ങൾ
വിജയം നേടിയിരിക്കും, ഞങ്ങള്ക്ക്
വേണ്ടിയല്ല ഒരു ജനതയ്ക്ക്
വേണ്ടി വരും തലമുറയ്ക്ക് വേണ്ടി ..
കൂത്തുപറമ്പ് രക്ത സാക്ഷികൾ നമുക്ക്
പഠിപ്പിച്ചു തരുന്നത് അതാണ് ...
സഖാവ്:റോഷൻ , സഖാവ് :ബാബു ,
സഖാവ് :ഷിബുലാൽ , സഖാവ് :മധു ,
സഖാവ് :രാജീവൻ ഇവര്ക്ക് മരണമില്ല ,
മരണത്തിനു മേലെ രക്ത
നക്ഷത്രങ്ങളായി ഇവർ ഉയര്ന്നു നില്ക്കുന്നു ,
കൂടെ പോരുതിയവര്ക്കും ഇന്ന്
പോരുതിക്കൊണ്ടിര
ിക്കുന്നവര്കും ഇനി പോരുതാനിരങ്ങുന്
നവര്ക്കും ഇവർ ആവേശമാണ് ...
സഖാവ് :പുഷ്പനെ പോലെ ജീവിക്കുന്ന
ഇതിഹാസങ്ങൾ ഏത്
തണുപ്പിലും നമ്മുടെ ചോരക്ക് ചൂട്
നല്കും ..
കൂത്തുപറമ്പ് രക്തസാക്ഷി സഖാക്കളേ ,
മരണമില്ലാത്ത ഓർമകൾക് മുന്നിൽ
ഒരായിരം രക്തപുഷ്പങ്ങൾ
ആർപ്പിക്കുന്നു . . .

ഇനിയും നമ്മുടെ ഈ പേജ് ലൈക്‌ ചെയ്യാത്തവർ ഉണ്ടോ സഖാക്കളേ ??
ഇവിടെ ലൈക്‌ ചെയ്യൂ... >>>>>

സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം

08/11/2014

എല്ലാവിധ ഒത്തുതീര്‍പ്പുകള്‍ക്കും സമീപിക്കുക .,ഉമ്മന്‍ ആന്‍ഡ്‌ ഉമ്മന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്(കേരള)

പുതുപ്പള്ളി റോഡ്‌,കോട്ടയം .

ഞങ്ങള്‍ക്ക് മറ്റു ബ്രാഞ്ചുകളോ സഹോദര സ്ഥാപനങ്ങളോ ഇല്ല .

എന്ന്
പ്രോപ്പൈറ്റര്‍ :ഒപ്പ്

ഇനിയും നമ്മുടെ ഈ പേജ് ലൈക്‌ ചെയ്യാത്തവർ ഉണ്ടോ സഖാക്കളേ ??
ഇവിടെ ലൈക്‌ ചെയ്യൂ... >>>>>

സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം

നിര്‍ധനകുടുംബത്തിന് വീടൊരുക്കി സിപിഐ എം കൂട്ടായ്മ===============================================കിളിമാനൂര്‍: കരവാരം കണ്ണ...
22/08/2014

നിര്‍ധനകുടുംബത്തിന് വീടൊരുക്കി സിപിഐ എം കൂട്ടായ്മ
===============================================
കിളിമാനൂര്‍: കരവാരം കണ്ണാട്ടുകോണം കോളനിയില്‍ ഭര്‍ത്താവ് മരിച്ച യുവതിയും രണ്ട് പെണ്‍കുട്ടികളുമടങ്ങിയ കുടുംബത്തിന് സിപിഐ എം പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. തുടങ്ങിവച്ച വീടുപണി പൂര്‍ത്തിയാക്കാനാകാതെ കരവാരം കണ്ണാട്ടുകോണത്ത് സുധയും ആറും ഒമ്പതും വയസ്സുള്ള രണ്ട് പെണ്‍മക്കളും ടാര്‍പോളിന്‍ കൊണ്ട് കെട്ടിമറച്ച ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലില്‍ അരക്ഷിതജീവിതം നയിക്കുകയായിരുന്നു. വീടുപണി പൂര്‍ത്തിയാക്കാന്‍ സഹായഹസ്തവുമായി സിപിഐ എം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നാടാകെ ഒറ്റമനസ്സാകുകയായിരുന്നു .ഒരു തുണ്ടുഭൂമിപോലും സ്വന്തമായി ഇല്ലാത്ത ഈ കുടുംബത്തിന് കരവാരം പഞ്ചായത്താണ് ഭൂമി നല്‍കിയത്. സുധയുടെ ഭര്‍ത്താവും വികലാംഗനുമായിരുന്ന അംബിക്ക് മണ്ണുംവീടും പദ്ധതിപ്രകാരം പഞ്ചായത്ത് ധനസഹായം അനുവദിച്ചു. ഈ തുക വിനിയോഗിച്ച് ഇവര്‍ കണ്ണാട്ടുകോണം കോളനിയില്‍ മൂന്നു സെന്റ് വസ്തു വാങ്ങി വീട് വയ്ക്കാനുള്ള ജോലികള്‍ ആരംഭിച്ചിരുന്നു. സ്വന്തമായുള്ളതെല്ലാം വിറ്റാണ് വീടുപണിക്കുള്ള പണം കണ്ടെത്തിയത്. ഇതിനിടെ, ഹൃദയാഘാതത്തെ തുടര്‍ന്ന് അംബി നിര്യാതനായി. ഇതോടെ ഈ അനാഥ കുടുംബം പാതിവഴിയിലായി. വീടുപണി പൂര്‍ത്തിയാക്കാനുമായില്ല. സുധ കൂലിവേല ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിവന്നിരുന്നത്.നാടിന്റെ നൊമ്പരമായ കുടുംമ്പത്തിന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ സിപിഐ എം പ്രവര്‍ത്തകര്‍ ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ഒത്തുകൂടുകയായിരുന്നു. തുടര്‍ന്ന് കരവാരം ലോക്കല്‍ സെക്രട്ടറി എസ് മധുസൂദനക്കുറുപ്പ് ചെയര്‍മാനും സുകുമാരന്‍ കണ്‍വീനറുമായി ജനകീയ കമ്മറ്റി രൂപീകരിച്ചു. വീട് നിര്‍മാണത്തിനാവശ്യമായ വിഭവങ്ങള്‍ ശേഖരിച്ച് പാര്‍ടി പ്രവര്‍ത്തകരുടെതന്നെ നേതൃത്വത്തില്‍ വീട് പണി ആരംഭിച്ചു. സുധയുടെ കുടുംബത്തിന് കൈത്താങ്ങേകാന്‍ പ്രവര്‍ത്തകര്‍ പണം സ്വരൂപിക്കാനും തയ്യാറായതോടെ കോണ്‍ക്രീറ്റ് അടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ശേഷിക്കുന്ന ജോലികള്‍ കൂടി തീര്‍ത്ത് സുധയ്ക്ക് ഉടന്‍ വീട് കൈമാറും.

ഇനിയും നമ്മുടെ ഈ പേജ് ലൈക്‌ ചെയ്യാത്തവർ ഉണ്ടോ സഖാക്കളേ ??
ഇവിടെ ലൈക്‌ ചെയ്യൂ... >>>>>

സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം

ഇന്നലെ വരെ കോണ്‍ഗ്രസിനെ പഴിച്ച ബി ജെ പി ക്കാര്‍..പണ്ട് കോണ്‍ഗ്രസുകാര്‍ നിരത്തിയ വാദഗതികള്‍ ചികഞ്ഞെടുക്കുന്നു ...എന്താല്ല...
07/07/2014

ഇന്നലെ വരെ കോണ്‍ഗ്രസിനെ പഴിച്ച ബി ജെ പി ക്കാര്‍..പണ്ട് കോണ്‍ഗ്രസുകാര്‍ നിരത്തിയ വാദഗതികള്‍ ചികഞ്ഞെടുക്കുന്നു ...എന്താല്ലേ !!

സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം

Follow us on Facebook at : www.facebook.com/cpimcyber10

ഇനിയും നമ്മുടെ ഈ പേജ് ലൈക്‌ ചെയ്യാത്തവർ ഉണ്ടോ സഖാക്കളേ ??ഇവിടെ ലൈക്‌ ചെയ്യൂ... >>>>> സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം
26/06/2014

ഇനിയും നമ്മുടെ ഈ പേജ് ലൈക്‌ ചെയ്യാത്തവർ ഉണ്ടോ സഖാക്കളേ ??
ഇവിടെ ലൈക്‌ ചെയ്യൂ... >>>>>

സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം

ഇത് ഇരുട്ടിന്‍റെ ആത്മാവ് ആര്യാടന്‍റെ  കേരളം . . . :D   ************************************************************സ്വാത...
23/06/2014

ഇത് ഇരുട്ടിന്‍റെ ആത്മാവ് ആര്യാടന്‍റെ കേരളം . . . :D

************************************************************

സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം

22/06/2014

അഹിംസ ആശക്തന്റെയും , അക്രമരാഹിത്യം അധികാര ദുർവിനിയോഗത്തിന്റെയും വിപ്ളവം വിജയിയുടെയും ആയുധം ആണ് :)

സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം

Address

Koothuparamba

Alerts

Be the first to know and let us send you an email when സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം:

Share