CPIM Idukki District Committee

CPIM Idukki District Committee Official Facebook handle of CPI(M) Idukki District Committee Kerala created history by electing the Communist Party to power in 1957.
(5)

This is the official page of the Idukki District Committee of the Communist Party of India (Marxist). The CPIM works for the establishment of a socialist society in India, free from class exploitation and social oppression. The Party has adopted the principles of Marxism-Leninism as the guide to action to attain the objective of socialism and to advance towards the ultimate goal of commun

ism. The CPIM places its revolutionary programme before the people of India to establish people’s democracy. A people’s democratic revolution will open the way for the advance to socialism and an exploitation free society. Such a revolution to emancipate the Indian people has to be led by the working class in alliance with the peasantry. In order to achieve this goal, the Communist Party as the vanguard of the working class has to lead militant struggles against imperialism, monopoly capitalism and landlordism. By concretely applying the principles of Marxism-Leninism to the conditions prevailing in our country, the Party has to conduct prolonged struggles on all fronts – political, ideological, economic, social and cultural – till victory is attained. The Party is at the forefront of the fight against communalism in the country, in defence of the minorities who are being hounded by the Sangh Parivar. The Party stands for women's liberation, democratic decentralisation and the protection of the environment. The Party tries to implement alternative policies wherever it leads state government and local governments, within the constraints of the capitalist system prevailing in the country. The new direction given by that government laid the foundation for the renowned 'Kerala Model'. The government led by EMS Namboodiripad showed the way in developing the understanding on how the Communist Party should work in the parliamentary system in a capitalist country, clarifying and defining the role of the Party which participates in government where it has popular mandate while continuing to keep the Party's major focus on developing mass movements and struggles of the working people.

വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണുക കേരള കർഷകസംഘം ഇടുക്കി ജില്ലാ കമ്മിറ്റികേരളത്തിലെ മലയോര മേഖലകളിൽ വന്യമൃഗ ആക്രമണം അതിരൂ...
08/06/2026

വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണുക കേരള കർഷകസംഘം ഇടുക്കി ജില്ലാ കമ്മിറ്റി

കേരളത്തിലെ മലയോര മേഖലകളിൽ വന്യമൃഗ ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്. കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ദരിദ്രരായ അഞ്ച് കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു ഇടുക്കിയിലെ മാരിയമ്മ, തൃശ്ശൂരിലെ മോഹനൻ ,മലക്കപ്പാറയിലെ ഇന്നസി അമ്മ, പാലക്കാട്ടെ ചന്ദ്രൻ ,കാസർകോടുള്ള മറ്റൊരു കർഷകൻ എന്നിങ്ങനെ മരണപ്പെട്ട കർഷകർ അഞ്ചായിരിക്കുകയാണ് അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാലത്ത് സഖാവ് പിണറായി വിജയൻ നിർബന്ധപൂർവ്വം വന്യമൃഗങ്ങളെ തെരുവിൽ കൊണ്ടുവന്നു ആളുകളെ കൊല്ലുകയാണ് എന്ന തരത്തിലാണ് യുഡിഎഫ് പ്രചരണം നടത്തിയിരുന്നത് .എന്നാൽ അധികാരത്തിൽ എത്തി ഒരു മാസം പിന്നിട്ടിട്ടും ഭരണം ആരംഭിച്ചിട്ടില്ല എന്ന അവസ്ഥയിലാണ് .
മുഖ്യമന്ത്രിയും മന്ത്രിമാരും ഏതാണ്ട് നിലാവത്ത് അഴിച്ചുവിട്ട കോഴികളെ പോലെ തെക്കുവടക്ക് നടക്കുകയാണ് അവരുടെ പ്രസ്താവനകൾ കണ്ടാൽ ഇത് മറ്റാരോ ചെയ്യുന്നതായി തോന്നലുണ്ടാവും .
ഒരു പ്രശ്‌നത്തിലും യാതൊരുവിധ നടപടികളും ഈ കൈക്കൊള്ളാൻ സർക്കാർ മുന്നോട്ടു വരുന്നില്ല എന്നുള്ളത് പ്രതിഷേധാർഹമാണ്
എൽഡിഎഫിന്റെ കാലത്ത് ഇവർ നടത്തിയ നുണപ്രചരണങ്ങൾ കേരളം മറന്നിട്ടുണ്ടാവില്ല. മനുഷ്യനുദ്രോഹകരമായ മന്യമൃഗ സംരക്ഷണ നിയമം രൂപീകരിച്ചതും അവ നടപ്പിലാക്കിയതും കോൺഗ്രസിന്റെ ഗവൺമെൻറ് ആണ് അതിപ്പോൾ ബിജെപി ഗവൺമെൻറ് തുടരുകയും ചെയ്യുന്നു. അതിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തമായ ഇടപെടൽ നടത്തിയിട്ടും കേന്ദ്ര ഗവൺമെൻറ് വേണ്ടത്ര പരിഗണന ഈ പ്രശ്നത്തിന് നൽകിയില്ല അതിനെ തുടർന്ന് കേരള നിയമസഭ ഒരു നിയമം പാസാക്കി മനുഷ്യനും അവന്റെ കൃഷിക്കും ശല്യമായി വരുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക. അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സംസ്ഥാനത്ത് നടത്തപ്പെടുകയും ഉണ്ടായി കൂടാതെ വന്യമൃഗ ആക്രമണത്തിന് എതിരായി സംസ്ഥാനം പാസാക്കിയ നിയമം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ട് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടുപോയ എംപിമാർ ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്തതായി നമുക്ക് അറിവായിട്ടില്ല നാൾക്ക് നാൾ കേരളത്തെ ബാധിക്കുന്ന തരത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം കൂടി വരികയാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സൂര്യനെല്ലിയിൽ സംഭവിച്ചത് സ്വന്തം മകൻറെ കൺമുമ്പിൽവെച്ച് ആണ് അമ്മയെ കാട്ടാന ചവിട്ടി കൊല്ലുന്നത് മകനും പരിക്ക് പറ്റി മെഡിക്കൽ കോളേജിലാണ്.
രണ്ടു കുഞ്ഞുങ്ങളെ അനാഥമാക്കി അമ്മ മരണത്തിന് കീഴടങ്ങി

എൽഡിഎഫിന്റെ കാലത്ത് മരണപ്പെടുന്നവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു ആ തുക പോരാ എന്ന് പറഞ്ഞ് സമരം നടത്തിയ യുഡിഎഫ് ആണഇന്ന് കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്നത് അവർ ഈ കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതും ഗൗരവമാണ് മാത്രമല്ല മരണപ്പെട്ട ആളുടെ ഡെഡ് ബോഡിയുമായി തെരുവിൽ സമരത്തിനു നേതൃത്വം നൽകിയവരാണ് ജില്ലയിലെ UDF ഈ വരാരേയും കാണാനില്ല എന്നത് ഇവരുടെ ഇരട്ടത്താപ്പാണ് എന്നതു തുറന്നുകാട്ടപ്പെടുകയാണ് അതുകൊണ്ടുതന്നെ എൽഡിഎഫിന്റെ ഭരണകാലത്ത് നിയമസഭ പാസാക്കിയ നിയമം നടപ്പിലാക്കി എടുക്കുന്നതിന് വേണ്ടി യുഡിഎഫിന്റെ എംപിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും വന്യമൃഗ ആക്രമണത്തിൽ മരണപ്പെടുന്ന കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയെങ്കിലും നഷ്ട പരിഹാരം നൽകണമെന്നും കേരള കർഷകസംഘം ഇടുക്കി ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു
വന്യമൃഗ ആക്രമണങ്ങൾ തുടർക്കഥയാകുമ്പോൾ അതിന് പരിഹാരം കണ്ടേ മതിയാകൂ. അതിന് അധികാരത്തിൽ ഇരിക്കുന്ന യുഡിഎഫ് ഗവൺമെൻറ് നടപനടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു അതിദാരുണമായി കൊല്ലപ്പെട്ട മാര്യമ്മാൾ ഉൾപ്പെടെയുള്ള മുഴുവനാളുകളുടെയും നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. സൂര്യ നെല്ലിയിൽ മരണപ്പെട്ട മാര്യമ്മാളുടെ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയും അവരുടെ ചികിത്സ ,വിദ്യാഭ്യാസ ചിലവുകൾ പൂർണമായി സർക്കാർ ഏറ്റെടുക്കണമെന്നും
പ്രായപൂർത്തിയാവുമ്പോൾ കേരള ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൽ അവർക്കു ജോലി നൽകുന്ന കാര്യം പരിഗണിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു

08/06/2026

തുടക്കം 30 കളഞ്ഞു കാരണം അതു കുത്തിത്തിരുപ്പാണ്

08/06/2026

നിലപാട്

07/06/2026

പൂക്കി നക്കിയ നാട്

07/06/2026

ബന്ധു നിയമനം
☀️💕

07/06/2026

വാഗ്ദാനങ്ങൾ

07/06/2026

അധികാരം കൈയ്യിലെടുത്താല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല സി പി ഐ എം

ചെറുതോണി. ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ലീഗും കോണ്‍ഗ്രസും നടത്തുന്ന പക പോക്കല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലീഗ് പ്രവര്‍ത്തകര്‍ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ല ഡയറക്ടറുടെ ഓഫീസില്‍ കയറി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്ന സ്ഥിതി ഉണ്ടായി. ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിലും സമാന സാഹചര്യമുണ്ടായി. അധികാരം കൈയ്യിലെടുത്താല്‍ സി പി ഐ എം കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ലീഗിന്‍റെ അധികാര പ്രമത്തത ആവര്‍ത്തിക്കപ്പെട്ടാല്‍ ശക്തമായ തിരിച്ചടികള്‍ നേരിടേണ്ടി വരും. അധികാരം കൈയ്യില്‍ കിട്ടി 30 നാള്‍ തികയും മുന്‍പേ അധികാര ഭ്രാന്ത് മൂത്ത് ആക്രമണമഴിച്ചു വിടുന്നത് നോക്കി നില്‍ക്കില്ല. വിദ്യാഭ്യാസ ഓഫീസില്‍ നടന്നത് ലീഗിന്‍റെ ഗുണ്ടാവിളയാട്ടമാണ്. മറ്റ് ചില ഓഫീസുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്‍ ജി ഒ അസ്സോസിയേഷന്‍ നേതാക്കളും ഭീഷണിയുമായി എത്തുന്നുണ്ട്. ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം അത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. മറിച്ച് ലീഗ് ഗുണ്ടായിസവുമായി ഇറങ്ങിയാല്‍ തെരുവില്‍ നേരിടും. കഴിഞ്ഞ 10 വര്‍ഷം ജില്ലയിലെ ഉദ്യോഗസ്ഥര്‍ നിര്‍ഭയമായാണ് ജോലി ചെയ്തത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ ജി ഒ അസ്സോസിയേഷന് എല്ലാവിധ പ്രവര്‍ത്തന സ്വാതതന്ത്ര്യവും ലഭിച്ചിരുന്നു സ്ഥലം മാറ്റത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കടുത്ത പ്രതികാര നടപടി സ്വീകരിക്കുന്നുകയാണ് തങ്ങളുടെ ഇഷ്ടക്കാരെ അഴിമതി നടത്താന്‍ വേണ്ടി തിരുകി കയറ്റി അര്‍ഹതപ്പെട്ടവരെയെല്ലാം ആട്ടിപ്പായിക്കുകയാണ്. ഭരണം ലഭിച്ചത് പ്രതികാര നടപടിയ്ക്കായി ഉപയോഗിച്ചാല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. യു ഡി എഫ് സര്‍ക്കാരിനാണ് ജനങ്ങള്‍ ഭരിക്കാനുള്ള അംഗീകാരം നല്‍കിയിട്ടുള്ളത്. അത് ജനങ്ങള്‍ക്ക് വേണ്ടി സദ്ഭരണം കാഴ്ച വയ്ക്കാനാണ് ഉപയോഗിക്കേണ്ടത്. അധികാരം തലയ്ക്ക് പിടിച്ച് അഹങ്കാരമായി മാറിയാല്‍ ചെറുത്തു നില്‍പ്പുകള്‍ക്ക് സി പി ഐ എം നിര്‍ബന്ധിതമാകുമെന്നും സെക്രട്ടറിയേറ്റ് ആവര്‍ത്തിച്ച് വ്യക്തമാക്കി. സ്ഥലം മാറ്റത്തിന് കൃത്യമായി മാനദണ്ഡങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളം അതിന്‍റെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ ഇടുക്കി ജില്ലയില്‍ നടക്കുന്നത്. അധികാരം തലയ്ക്ക് പിടിച്ച് ഓഫീസുകളില്‍ കയറി അഴിഞ്ഞാട്ടം തുടര്‍ന്നാല്‍ ജനങ്ങളെ അണി നിരത്തി നേരിടുമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.

05/06/2026

ധവളപത്രം സാധാരണയായി വസ്‌തുതകളുടെ അടിസ്ഥാനത്തിലുള്ള നയരേഖയായിരിക്കണം. എന്നാൽ, ഇപ്പോൾ അവതരിപ്പിച്ച രേഖയിൽ രാഷ്ട്രീയലക്ഷ്യങ്ങളും ആശയപ രമായ മുൻവിധികളും വ്യക്തമായി കാണാം. അതുകൊണ്ടു തന്നെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ചൂണ്ടിക്കാ ട്ടിയതുപോലെ ഇതിന് ഔദ്യോഗിക ധവളപത്രത്തേക്കാൾ 'പൊളിറ്റിക്കൽ ഡോക്യുമെന്റ്റ' എന്ന വിശേഷണമാണ് കൂടു തൽ ചേരുക. കേരളം ഇന്ന് നേരിടുന്ന സാമ്പത്തികവെല്ലു വിളികൾ യാഥാർഥ്യമാണ്. എന്നാൽ, അതിനുള്ള പരിഹാ രം പൊതുമേഖലയെ ദുർബലപ്പെടുത്തലോ ജനക്ഷേമപദ്ധ തികളെ ചുരുക്കലോ അല്ല. ഫെഡറൽ അവകാശങ്ങൾ സം രക്ഷിച്ചും കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് അർഹമായ വിഹിതം നേടിയെടുത്തും ഉൽപ്പാദന സേവന മേഖലകളെ ശക്തിപ്പെടുത്തിയും പൊതുമേഖലയെ നവീകരിച്ചും ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്തിയും എല്ലാവരെയും ചേർത്തു പിടിച്ചുമാണ് മുന്നോട്ടുപോകേണ്ടത്. കേരളത്തിൻ്റെ വികസ നപാതയെ മോദിസർക്കാരിൻ്റെ നവഉദാര, കോർപറേറ്റ് നയ മാതൃകയിലാക്കാനുള്ള ശ്രമങ്ങളെ ജനം തിരിച്ചറിയും. ധവ പത്രത്തിലെ ഈ 'മോദിഫിക്കേഷൻ' അതുകൊണ്ടുതന്നെ ഗൗരവമായ പൊതുചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

05/06/2026

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

05/06/2026

ജനവിരുദ്ധനയങ്ങൾക്കെതിരെ
ജനകീയ പോരാട്ടം

Address

Idukki
Kattapana
685515

Alerts

Be the first to know and let us send you an email when CPIM Idukki District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share