12/04/2021
ഏഷ്യാനെറ്റും മനോരമയും അറിയുമോ ജിയോ പയസിനെ.. ❓
നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ മാധ്യമങ്ങളേ കാണൂ, ഈ ചിത്രം. ഇയാളും മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനാണ്.
🌹 പേര് - ജിയോ പയസ്.
⭕ DYFI കോതമംഗലം ബ്ലോക്ക് പ്രസിഡന്റും എറണാകുളം ജില്ലാ കമ്മറ്റിയംഗവുമാണ്. ലഹരിമാഫിയ ദേഹമാസകലം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ്- ലഹരിക്കടത്തിനെതിരെ പ്രതികരിച്ചതിന്.
⭕ ഞങ്ങൾ എല്ലാ വാർത്തകളും റിപ്പോർട്ട് ചെയ്യാറുണ്ടെന്ന് പറഞ്ഞ് CPI(M) കാരെ ഫേസ്ബുക്കിലും പുറത്തും ജേണലിസം പഠിപ്പിക്കുന്ന മാധ്യമ പ്രവർത്തകരാരെങ്കിലും വാർത്ത നൽകിയോ ❓ അന്തിചർച്ച നടത്തിയോ❓ ഇല്ല.‼️
⭕ ഇത് അവർക്ക് ചർച്ച ചെയ്യാനുള്ള ഒരു വിഷയമല്ല. കാരണം ആക്രമിക്കപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്, സഖാവാണ്.
⭕ കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളായി CPI(M) ന്റെ കൊലപാതക രാഷ്ട്രീയമാണല്ലോ ചാനലുകളിലും പത്രങ്ങളിലുമെല്ലാം നിറഞ്ഞ് നിൽക്കുന്നത്. മനോരമയിലും മാതൃഭൂമിയിലും ഒരു ദിവസം ആറ്, ചിലപ്പോൾ ഏഴ് എന്ന കണക്കിലാണ് നാല് ദിവസമായി വാർത്ത വരുന്നത്. ഒന്നാം പേജിൽ ഒരു വാർത്ത എല്ലാ ദിവസവുമുണ്ട്.
⭕ ഇതേ കേരളത്തിൽ കഴിഞ്ഞ 6 -7 മാസത്തിനിടെ മാത്രം ആറ് CPI(M) പ്രവർത്തകർ കൊല്ലപ്പെട്ടു. അവരാരും കൊല്ലപ്പെട്ട വാർത്ത ആദ്യ ദിവസം പോലും ഇവർ ഒന്നാം പേജിൽ നൽകിയില്ല. ഉൾപേജിൽ ഒറ്റക്കോളത്തിലെ ഒറ്റ വാർത്തയിൽ ഒതുക്കി. പിറ്റേന്ന് മുതൽ അത് സംബന്ധിച്ച ഒരു വാർത്തയും പത്രങ്ങളോ ചാനലുകളോ നൽകിയില്ല.
⭕ നൽകിയ വാർത്തകളിൽ എവിടെയും പ്രതികൾ ഏത് പാർട്ടിക്കാരാണെന്ന് നൽകിയില്ല. കൊല്ലപ്പെട്ടത് CPI(M) കാരൻ ആയതിനാൽ അന്വേഷണം എന്തായെന്നോ, കുടുംബങ്ങളുടെ അവസ്ഥയോ ഒന്നും പിന്നീട് വാർത്തയായി വന്നതേയില്ല.
⭕ മറ്റ് പാർട്ടിക്കാർ കൊല്ലപ്പെട്ടാൽ പത്രങ്ങളും ചാനലുകളും തലക്കെട്ടിൽ തന്നെ പറയും, CPI(M) ആക്രമണത്തിൽ മരിച്ചു എന്ന്. എന്നാൽ , CPI(M) , DYFI പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആരാണ് കൊലപ്പെടുത്തിയതെന്ന് വാർത്തക്കുള്ളിൽ പോലും നൽകില്ല. മാത്രമല്ല, BJP യോ കോൺഗ്രസോ മുസ്ലിം ലീഗോ CPI(M) പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചാൽ മാധ്യമങ്ങൾ പതിവായി നൽകുന്നൊരു പ്രയോഗമുണ്ട് - ആക്രമിച്ചെന്ന് പരാതി എന്നതാണത്. കൺമുന്നിൽ കണ്ടാലും മാധ്യമങ്ങൾ പറയില്ല, കാരാണ് പ്രതികൾ എന്ന് .
⭕ ഏഷ്യാനെറ്റിലെയും മനോരമയിലേയും മാതൃഭൂമിയിലേയും UDF ജേണലിസ്റ്റുകൾ ഇനിയും ഇതുവഴി വരും- ഞങ്ങൾ എല്ലാ വാർത്തയും നൽകാറുണ്ടെന്ന ജേണലിസം ക്ലാസുമായി. ഞങ്ങൾക്