11/05/2026
🌎പുതിയ സർക്കാറിന് സമർപ്പിക്കേണ്ട വികസന പദ്ധതികൾ .
🌎പ്രവാസികൾക്കായി പ്രത്യേക മന്ത്രി യെ ഉൾകൊള്ളി ക്കണം.
🌎 ഗൾഫിലെ മരണ വ്യാപാരികൾക്കെതിരെ, ശവംതീനിക ളായ കഴുകന്മാർ ക്കെതിരെ നടപടി സ്വീകരിക്കണം.
🌎 കരിപ്പൂർ കാലി ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഹജ്ജ് എംബാർ ക്കേഷൻ സെന്റർ വിമാനനിരക്ക് സാധാരണ നിലയിലേക്കാക്കുക - കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ സെന്ററിൽ നിന്നും അമിതചാർജ് ഈടാക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കുക. ?
ബേപ്പൂർ തുറമുഖം
=============
ബേപ്പൂർ പോർട്ട് വികസനം പ്രാവർത്തിക മാക്കുക.ബേപ്പൂർ തുറമുഖം പാട്ടത്തിന് നൽകി അന്യാധീനപ്പെട്ടു കിടക്കുന്ന മൂന്നര ഏക്കർ സിൽക്ക് ഭൂമി തിരിച്ചെടുത്ത് ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിനായി ഉപ യോഗപെടുത്തുക
ബേപ്പൂർ തുറമുഖത്തിന്റെ വർഫ് നീളം കൂട്ടു ക - ഡ്രാഫ്റ്റ് നിലവിലുള്ള മൂന്നര മീറ്ററിൽ നിന്നും 7 മീറ്ററാക്കി ഉയർത്തു ക,സാഗർമാല പദ്ധതി മാക്സിമം ഉപയോഗപ്പെടുത്തുക.
ലക്ഷദ്വീപിൽ നിന്നുള്ള ചെറുകിട യാത്ര കപ്പൽ നിർത്തലാക്കിയ ലക്ഷദ്വീപ് അഡ്മി നി സ്ട്രേറ്ററുടെ തീരുമാനത്തിൽ ദുരൂഹത യുണ്ട്.അത്തരം ചെറുകിട കപ്പലുകൾക്ക് നങ്കൂരമിടുവാനുള്ള ഡ്രാഫ്റ്റ് മൂന്നര മീറ്റർ മതി.അത് ബേപ്പൂരിൽ ലഭ്യമാണ്.യാത്രക്കാ രുടെ ബഗ്ഗേജ് സ്ക്രീൻ ചെയ്യാനുള്ള ആധുനി ക സംവിധാനങ്ങളും ബേപ്പൂർ തുറമുഖത്തി ലുണ്ട്.
ലക്ഷദ്വീപ് യാത്ര കപ്പലിന് നങ്കൂരമിടാനുള്ള ആഴവും,യാത്രക്കാരുടെ ബഗ്ഗേജ് സ്ക്രീൻ ചെയ്യാനുള്ള സംവിധാനങ്ങളും ബേപ്പൂരിൽ ഇല്ലെന്ന് പറഞ്ഞാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റ ർ യാത്രാ കപ്പൽ നിർത്തിവെച്ചത്. ഈ തീരു മാനത്തിന് പിറകിൽ എന്തോ അജണ്ടയുണ്ട്.
ബേപ്പൂർ കാക്ക തുരുത്ത് ദ്വിപിലെയും ഭൂമി ഏറ്റെടുത്ത് തുറമുഖം ആഴം കൂട്ടി അന്താരാ ഷ്ട്ര നില വാരത്തിലാ ക്കുക . സാഗർമാല പദ്ധതിയിലൂടെ ബേപ്പൂർ തുറമുഖ വികസനം പ്രാവർ ത്തികമാക്കുന്നതിൽ കഴിഞ്ഞ 10 വർഷക്കാലം നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല.
ബേപ്പൂർ തുറമുഖത്തെ ചരക്കു നീക്കങ്ങളും ചരക്കുകപ്പലുകളുടെയും വർവ് സജീവമാ ക്കുവാൻ അടിയന്തിരമായും അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾ പൂർത്തീക രിക്കണം.
മീഞ്ചന്ത - ബേപ്പൂർ തുറമുഖ റോഡും വിക സിപ്പിക്കണം -
ബേപ്പൂർ തുറമുഖത്തേയും - മലാപറമ്പ് നാലുവരിപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് നടപ്പിലാക്കുക .
കോഴിക്കോടിൻ്റെ മുഖ മുദ്രയായിരുന്ന കടൽപാലം അതേ മോഡലിൽ പുനരുദ്ധരി ച്ച് ടൂറിസം പോയൻ്റാക്കുക .
കരിപ്പൂർ വിമാനത്താവളം
===================
കരിപ്പൂർ എയർ പോർട്ട് റൺവേ സേഫ്റ്റി ഏരിയ (രിസ) യുടെ നിർമ്മാണ പ്രവർത്തന ങ്ങൾ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്.
അത് കൊണ്ടാണ് വലിയ വിമാനങ്ങളുടെ സർവ്വീസുകൾ താൽക്കാലികമായി നിർത്തി വെച്ചിട്ടുള്ളത്.വലിയ വിമാന സർവീസുകൾ നിർത്തിയത് മൂലം ആയിരകണക്കിന് പ്രവാ സി യാത്രക്കാർ ദുരിതം അനുഭവിക്കുന്നു - കാർഗോ കയറ്റുമതി യും - ഇറക്കുമതിയും സുഖകരമായി നടക്കണമെങ്കിൽ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കണം.
കരിപ്പൂർ വിമാനത്താവളത്തിന്റെ കാർ - പാർ ക്കിങ്ങ് നിർമ്മാണത്തിനായി 15-50 ഏക്കർ ഭൂമി ഏറ്റെടുക്കുവാനുള്ള ഭരണാനുമതി ലഭ്യമായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഏറ്റെടു ക്കുവനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.
ഭാവി വികസനം കണക്കിലെടുത്ത് എയർ പോർട്ട് അതോറിറ്റി ആവശ്യ പെടുന്ന 475 ഏക്കർ ഭൂമി കൂടി ഏറ്റെടുത്ത് കരിപ്പൂർ എയർ പോർട്ട് പൂർണ്ണമായും വികസിപ്പിക്കു കയെന്ന ലക്ഷ്യം നടപ്പിലാവേണ്ടത് ഭാവിയിൽ അത്യന്താപേക്ഷികമായ കാര്യമാണ്.
രാമനാട്ടുകരയിൽ നിന്നും - കരിപ്പൂർ വിമാന ത്താവളം വരെ നാലു വരി പാത കേരള സർ ക്കാരിന്റെ പരിഗണനയിലാണെങ്കിലും കാര്യ ങ്ങൾ മുന്നോട്ട് നീങ്ങു ന്നില്ല. ഈ മേഖലയിൽ യാത്രാ ക്ലേശങ്ങൾ വർദ്ധിച്ചു വരുന്നു.
കരിപ്പൂർ വിമാനത്താവള ജംഗ്ഷനായ കൊ ളത്തൂരിൽ സ്ഥാപിക്കുവാൻ തീരുമാനമായ പ്രവേശന കവാടത്തിന്റെ രൂപകൽപ്പന തീരു വനന്തപുരത്ത് പൊതു മരാമത്ത് വകുപ്പി ന്റെ റോഡ് വിഭാഗത്തിൽ ഇഴഞ്ഞു നീങ്ങു ന്നു.
കൊളത്തൂർ ജംഗ്ഷൻ മുതൽ കരിപ്പൂർ വിമാനത്താവളം വരെയുള്ള റോഡിന്റെ നിലവാരം വളരെ മോശമാണ്. കേരളത്തി ലെ മറ്റു മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള റോഡുകളെ താര തമ്യം ചെയ്യുമ്പോൾ കരി പ്പൂർ റോഡ് വളരെ പിന്നോക്കമാണ്.
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറ ങ്ങുന്ന യാത്രക്കാർക്ക് - നെടുമ്പാശ്ശേരി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവള ത്തിൽ ഉള്ളത് പോലെ കാസർക്കോട് ഭാഗ ത്തേക്കും -പാലക്കാട് - മലപ്പുറം - തുശ്ശൂർ ഭാഗങ്ങളിലേക്കുമുള്ള കെ.എസ്. ആർ.ടി. സി. ബസ്സ് സർവീസുകൾ പ്രഖ്യാപിക്കണം -കരിപ്പൂർ വിമാന ത്താവത്തിനടുത്തായി കെ.എസ്. ആർ.ടി.സി ഹബ്ബ് സ്ഥാപിക്കണം.
കോഴിക്കോടിന്റെ മെട്രോ റെയിൽ
=========================
2031 ൽ 5 മില്യൻ ജനസംഖ്യയാകുന്ന നഗര ത്തിൽ മെട്രോ ഉടനടി നടപ്പിലാക്കുക .
സൈബർ പാർക്കിൽ വികസനം ത്വരിത്വ പ്പെടുത്തുക .അടിസ്ഥാന സൗകര്യം,കെട്ടിടം ഇല്ലാത്തതു കാരണം പല കമ്പനികളും കോഴിക്കോട്ടേക്ക് വരാൻ വിമുഖത കാണി ക്കുന്നു .
പ്രഖ്യാപനം നടത്തിയ 1000 കോടിയുടെ കാനോലി കനാൽ വികസനം ഉടനടി നടപ്പി ലാക്കുക .
75 കോടി മുടക്കി കോഴിക്കോട് മാവൂർ റോഡിൽ സ്ഥാപിച്ച കെ.എസ്.ആർ.ടി.സി കെട്ടിട സമുഛയം വർഷം 10 കഴിഞ്ഞിട്ടും നോക്കു കുത്തിയായി നിൽക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷി ക്കുക ,കെട്ടിടം പിഴവ് നികത്തി പൊതുജന ത്തിന് തുറന്ന് കൊടുക്കുക .
കോഴിക്കോട് റെയിൽവെ സ്റ്റേഷൻ
==========================
റെയിൽവെ പിറ്റ്ലൈ നിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുക .ഇഴഞ്ഞു നീങ്ങുന്ന റെയിൽ വേസ്റ്റേഷൻ വികസന പദ്ധതി വേഗ ത്തിലാകുക .
വെസ്റ്റ്ഹിൽ സ്റ്റേഷൻ കോഴിക്കോട് നോർ ത്തായും , കോഴിക്കോട് റെയിൽവെ സ്റ്റേഷ ൻ, കോഴിക്കോട് സെൻട്രൽ ആയും ,ഫറോ ക്ക് റെയിൽവെ സ്റ്റേഷൻ കാലിക്കറ്റ് എയർ പോർട്ട് സ്റ്റേഷനായും പേര് മാറ്റുക .
എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായി രുന്ന കാലത്താണ് ചാലിയത്ത് NIRDESH പദ്ധതിക്കായി കോടികൾ മുടക്കി സ്ഥലം ഏറ്റെടുത്തത്. പ്രദേശത്തിന്റെ വികസന മുന്നേറ്റത്തിന് വഴി ഒരുങ്ങുന്ന പദ്ധതിയാണ് നിർദേശ് .കേന്ദ്രസർക്കാരുമായിബന്ധപ്പെട്ട് നിർദേശ് സാക്ഷാൽക്കരിക്കണം.
കിനാലൂരിൽ എയിംസ്
================
AIIMS പദ്ധതിക്കാ യി കിനാലൂരിൽ 200 ഏക്കർ ഭൂമി വിട്ടു നൽകാൻ തീരുമാനിച്ചിട്ട് വർഷങ്ങളായി. എയിംസ് കോഴിക്കോട്ട് കിനാലൂരിൽ തന്നെ സ്ഥാപിക്കുവാൻ കേന്ദ്ര സർക്കാറുമായി സമ്മർദ്ധം ചെലുത്തണം.
നഗരത്തിലെ വാഹന പാർക്കിംഗ് പ്രശനം പരിഹരിക്കാനായി, നിർദ്ദേശിക്കപ്പെട്ട പാർ ക്കിംഗ് പളാസകൾ ഉടനടി നടപ്പിലാക്കുക, പാർക്കിങ്ങ് സമുഛയം സ്ഥാപിക്കുവാനായി കോഴിക്കോട്ടെ മിഠായി തെരുവിൽ ഒരു കെട്ടി ടം പൊളി ച്ചു മാറ്റിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും കോഴിക്കോട് നഗരസഭ ഇത് സംബന്ധിച്ച് ഒന്നും ചെയ്യുന്നില്ല.
കോഴിക്കോട്ടെ ടാഗോർ സെൻ്റിനറി ഹാളിൻ്റെ പണി വേഗത്തിലാക്കുക .
മാവൂരിലെ ഗ്വോളിയോർ റയൺസിന്റെ അന്യാധീനപ്പെട്ട് കിടക്കുന്ന ഏക്കർ കണക്കി നുള്ള ഭൂമി ഏറ്റെടുത്ത് വ്യവസായ സംരംഭം നടത്തുക.
മലാപ്പറമ്പിലെ നിർദിഷ്ട മൊബിലിറ്റി ഹബ് പദ്ധതി വേഗത്തിൽ നടപ്പിലാക്കുക .
അടിവാരം - ലക്കിടി റോപ്പ് -വേ പദ്ധതി നടപ്പിലാക്കുക .*
പ്രാരംഭ സർവെ കഴിഞ്ഞ കൊയിലാണ്ടി- വയനാട് - മൈസൂർ റെയിൽ പദ്ധതി നട പ്പിലാക്കുക . ഇത് വയനാടിൻ്റെയും കോഴി ക്കോടിൻ്റെയും ടൂറിസം ,യാത്രാ സൗകര്യങ്ങ ൾ വർദ്ധിപ്പിക്കും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് / ഫുട്ബോൾ സ്റ്റേഡിയങ്ങൾ നഗരത്തിനോ ടടുത്ത് നിർമ്മിക്കുക .
Waste management പദ്ധതി കോർപ്പറേഷ നിൽ അത്ര പ്രയോഗികല്ല , ചില വേയ്സ്റ്റുക ൾ എടുക്കാൻ മാസങ്ങളോളം കാത്തിരി ക്കണം . Waste management പദ്ധതി, കേര ളത്തിന് പുറത്തുള്ള നഗരങ്ങളിലേത് പോലെ , ജനങ്ങൾക്ക് ഏറ്റവും ഉപയോഗ പ്രദമായ നിലയിലേക്ക് എത്തിക്കണം
( ഗോവ, ഡൽഹി എന്നിവടങ്ങളിൽ ഏത് Waste ഉം എല്ലാ ദിവസവും വീട്ടിൽ വന്ന് എടുക്കുന്നു . ഡൽഹിയിൽ ഫ്രീയായിട്ടും ഗോവയിൽ ഒരു വർഷം 420 രൂപയും ഇതി നായി വസൂലാക്കുന്നു. എന്നാൽ ഏറ്റവും കൂടുതൽ വീട് നികുതി വാങ്ങുന്ന സംസ്ഥാന മാണ് കേരളം എന്നു കൂടി ഓർമ്മിപ്പിക്കുന്നു .