27/06/2026
അമ്പലക്കമ്മിറ്റിക്കാർക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ് സ്പോൺസർഷിപ്പ് എന്നത്. ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്ക് സ്പോൺസർമാരെ കിട്ടുക എന്നത് വളരെ പ്രധാനമാണ്.
''സംഭാവനകൾ കൂമ്പാരമായാൽ പരിപാടികൾ ഗംഭീരമാകും '' എന്നതാണ് അതിനുള്ള ന്യായീകരണം. വരുമാനം കുറഞ്ഞവ മുതൽ ശബരിമലപോലെയുള്ള അമ്പലങ്ങൾ വരെയും സ്പോൺസർമാരെ ആശ്രയിക്കുന്നുണ്ട്.
എന്നാൽ അതിൽ നിന്നുമൊക്കെ ഏറെ വ്യത്യസ്തമായ ഒരു വാർത്തയാണ് വൈറ്റിലക്ക് സമീപമുള്ള വെണ്ണല മഹാദേവർ ക്ഷേത്രത്തിൽ നിന്നും കേൾക്കുന്നത്. ദല്ലാൾ എന്ന പേരിൽ കുപ്രസിദ്ധിയുള്ള നന്ദകുമാർ എന്ന വ്യക്തിയുടെ കുടുംബം വക അമ്പലമാണ് ഇത്. അമ്പല കമ്മിറ്റിക്കാർ എ.എം.എം.എ. എന്ന സിനിമാരംഗത്തെ അഭിനേതാക്കളുടെ സംഘടനയ്ക്ക് സ്പോൺസർഷിപ്പ് നൽകിയിരിക്കുന്നു.
എ.എം.എം.എ. സംഘടിപ്പിച്ച ഒരു പരിപാടിയ്ക്ക് വേണ്ടിയാണ് വെണ്ണലയിലെ അമ്പല കമ്മിറ്റിക്കാർ 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് നൽകിയത്. ആദ്യ ഗഡുവായി 30 ലക്ഷം കൊടുത്തതായി നന്ദകുമാർ മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.
'' ആളുകൾക്ക് ഭക്തിയിൽ താൽപര്യം കുറഞ്ഞുകുറഞ്ഞു വരികയാണ്. അവരിലെ ഭക്തിക്ക് ആക്കം കൂട്ടുവാൻ വേണ്ടിയാണ് ഏറെ പ്രേക്ഷക സാധ്യതയുള്ള ഒരു പരിപാടിയ്ക്ക് സ്പോൺസർഷിപ്പ് നൽകിയത് '' എന്നായിരുന്നു നാട്ടിലെങ്ങും പതിവില്ലാത്ത സ്പോൺസർഷിപ്പ് സംബന്ധിച്ച്, മാധ്യമങ്ങളോട് അയാൾ പറഞ്ഞത്.
''നാട്ടുകാർക്ക് ഭക്തിവർദ്ധിച്ചാൽ മാത്രമേ ക്ഷേത്രത്തിന് വരുമാനം വർദ്ധിക്കൂ'' എന്നുകൂടി ദല്ലാൾ പറയുകയും ചെയ്തു.
ബ്രാഹ്മണമതപുനരുദ്ധാരണത്തിന് വേണ്ടി, സംഘപരിവാർ സംഘടനകൾ നാട്ടിലെമ്പാടും ക്ഷേത്രങ്ങളെ പുതുക്കിപ്പണിഞ്ഞ്, നാരായണീയം സമിതികൾ രൂപീകരിക്കുകയും, സപ്താഹങ്ങൾ പോലുള്ള വിവിധങ്ങളായ യജ്ഞങ്ങൾ, കൃഷ്ണജയന്തിഘോഷയാത്രകൾ, തിരുവാതിരയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഐറ്റംഡാൻസുകൾ, കെട്ടുകാഴ്ച സമിതികളും അവരുടെ സംഘാടനത്തിൽ നടക്കുന്ന കാളച്ചുവട്ടിലെ സദ്യയും ഒക്കെ നടത്തി കൊണ്ടിരിക്കുന്ന കൂട്ടത്തിൽ, "ഭണ്ഡാരക്കാശ് ചിലവഴിച്ച് പരസ്യം ചെയ്ത് ഭക്തരെ " ആകർഷിപ്പിക്കുന്ന കാഴ്ച
വളരെവളരെ വേറിട്ടതാണ്.
എന്നാൽ എ.എം.എം.എ. എന്ന സംഘടനയുടെ പരിപാടിക്ക് മതസ്ഥാപനങ്ങളിൽ നിന്നും സ്പോൺസർഷിപ്പ് സ്വീകരിക്കരുതെന്ന നിലപാട് കൈക്കൊണ്ട എ.എം.എം.എ. ഭാരവാഹിയായ അൻസിബ ഹസന് നേരിടേണ്ടി വന്നത് 'മതതീവ്രവാദിയെന്ന' അതിരൂക്ഷമായ ആരോപണമാണ്. സംഘപരിവാർ ആക്രോശങ്ങൾ ആയിരുന്നു.
ദല്ലാൾ നടത്തുന്ന പരസ്യങ്ങളും, സംഘപരിവാർ കേരളത്തിൽ എമ്പാടും അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന യജ്ഞാചാര്യരുടെ പ്രഭാഷണങ്ങളും, വ്യത്യസ്ത വഴികളിൽ കൂടി അമ്പലങ്ങളിലേക്ക് കൂടുതലായി ആളുകളെ അടിമകളാക്കി കൊണ്ടിരിക്കുന്നത് എന്തിനാണ് എന്നതിന് ഇനിയും വ്യക്തത വരുത്തേണ്ടതില്ല. സർവ്വതിലും കടന്നുകൂടി മനുഷ്യരെ മതസോമ്പികളാക്കി മാറ്റുന്ന കുടിലതയാണ് സംഘികളുടേത്.
എ.എം.എം.എ. യിലും ആ പ്രവണത മറനീക്കി പുറത്തുവന്നിരിക്കുന്നു എന്ന് മാത്രം.
സിനിമാഭിനയക്കാരുടെ സംഘടനയ്ക്ക് മതസ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുന്നത്, കേരളാസ്റ്റോറി പോലുള്ള അങ്ങേയറ്റം കേരളവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ സിനിമകൾ സംഘപരിവാർ ആശയപ്രചരണത്തിന് വേണ്ടി പടച്ചുണ്ടാക്കി ഇറക്കുന്ന കാലത്ത്, മതേതരപക്ഷക്കാരായ സർവ്വരിലും ആശങ്ക പകരുന്നത് സ്വാഭാവികമാണ്. അത് തടയുക നമ്മളുടെ ഉത്തരവാദിത്തം കൂടിയാണ്. അതാണ് അൻസിബ ഹസൻ എന്ന ചലച്ചിത്രനടി ചെയ്തതും.
അക്കാരണത്താൽ, അൻസിബയെ ജിഹാദി (വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി മരണം വരെയും പൊരുതാനുറപ്പുള്ളവരെ വിശേഷിപ്പിക്കുന്ന അറബിവാക്കാണ് 'ജിഹാദി'. സംഘികൾ അതുകൊണ്ട് തന്നെ ഇതൊരു കടുത്ത അപരാധമായി പരിഗണിച്ചുകൊണ്ട് തെറിവാക്ക് എന്ന മട്ടിലാണ് അറബിയിൽ പേരുകൾ ഉള്ളവരെയും ഇടതുപക്ഷക്കാരെയും വിശേഷിപ്പിക്കുന്നത്. അൻസിബയെ 'മേത്തച്ചി' എന്ന് വിളിച്ചാണ് സംബോധന ചെയ്യുന്നത്) എന്ന് വിളിച്ച് ആക്രമിക്കുന്ന
ടിനി, പിഷാരടി, ലക്ഷ്മിപ്രിയ മുതലായവരുടെ നേതൃത്വത്തിൽ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നത് മലയാളത്തിലെ മഹാനടന്മാരിൽ ഒരുത്തനും ചെറുക്കുന്നില്ല എന്നത്, നേരത്തെ സൂചിപ്പിച്ചതുപോലെ സംഘപരിവാർ എ.എം.എം.എ. യെ ഇതിനകം തന്നെ പോഷകസംഘടനയായി തീർത്തുകഴിഞ്ഞു എന്നുള്ളതിൻ്റെ തെളിവാണ്.
എ.എം.എം.എ. എന്ന സംഘടനയിലെ സംഘപരിവാർ അനുകൂലികളായ വ്യക്തികളുടെ നേതാവ് ഗ്യാസ് മന്ത്രിയായ കോപ്പർസ്റ്റാറാണ്. അയാളുടെ സ്വാധീനശേഷിയിൽ നിർമ്മിച്ചെടുത്ത ലക്ഷ്മിപ്രിയയുടെ ഇൻ്റർവ്യൂവിൽ അവർ ഇറക്കിവെയ്ക്കുന്ന അമേദ്യം മതേതരപക്ഷക്കാരായ നമ്മുടെ മുഖത്തേയ്ക്ക് കൂടിയാണ് വീണിട്ടുള്ളത്. അത് കഴിവതും വേഗത്തിൽ കഴുകി വൃത്തിയാക്കി സാനിറ്റൈസ് ചെയ്യേണ്ടത് നമ്മുടെ അടിയന്തിര കടമയാണ്.
മതേതരത്വത്തെ നശിപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ എതിർക്കുമ്പോൾ സദാചാരം പറയുന്നത് സ്റ്റേജ് ഷോകളുടെ പേരിൽ വിദേശരാജ്യങ്ങളിലേക്ക് യുവതികളെ എത്തിച്ച് ലൈംഗികാവശ്യങ്ങൾക്ക് അവരെ വിൽക്കുന്ന റാക്കറ്റിൽ ഉയർന്ന റാങ്കുകളിൽ ഉള്ളവരാണ്.
സംഘികൾക്ക് എന്ത് കാപട്യവും ആകാം. കാരണം, കപടന്മാരുടെ ഇന്ത്യൻ വേർഷനാണ് സംഘപരിവാർ.
നമ്മുടെ നാടിൻ്റെ അഖണ്ഡതയെ തകർക്കുന്ന ആശയങ്ങൾക്ക് എതിരെ സിനിമാ സംഘടനയ്ക്ക് ഉള്ളിൽ സമരം ചെയ്യുന്ന അൻസിബ ഹസന് ഐക്യദാർഢ്യം.
അഭിവാദ്യങ്ങൾ!