മതേതരമംഗലം

  • Home
  • മതേതരമംഗലം

മതേതരമംഗലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മതേതരമംഗലം, .

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ ഇതുവരെ 190 പേർക്ക് വയറിളക്കരോഗം സ്ഥിരീകരിച്ചു. ഒന്നാം വാർഡിൽ 8 പേർക്ക് രോഗ ബാധയുണ്ട്.രോഗം ഭേ...
30/05/2026

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ
ഇതുവരെ 190 പേർക്ക് വയറിളക്കരോഗം സ്ഥിരീകരിച്ചു. ഒന്നാം വാർഡിൽ 8 പേർക്ക് രോഗ ബാധയുണ്ട്.

രോഗം ഭേദമായതിന് ശേഷം 14 ദിവസം വരെ ആ വ്യക്തിയിൽ നിന്നും രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്.

രോഗം ഭേദമായതിന് ശേഷവും ആ വ്യക്തി ഉപയോഗിച്ച പാത്രങ്ങൾ, ഗ്ലാസുകൾ, ടോയ്ലറ്റുകൾ, എന്നിവ ഓരോ പ്രാവശ്യവും സോപ്പ് ഉപയോഗിച്ച് കഴുകിയല്ലാതെ മറ്റൊരു വ്യക്തി ഉപയോഗിച്ചാൽ രോഗബാധയ്ക്കുള്ള സാധ്യത നിലനിൽക്കും. ആയതിനാൽ
അതീവ ജാഗ്രത വേണം. കോവിഡ് കാലത്തെ ക്വാറന്റീൻ ഏവർക്കും ഓർമ്മയിൽ ഉണ്ടാകും. സമാനമായ Quarantine വാസം രോഗം ഭേദമായ വ്യക്തിയും കുടുംബവും ഇക്കാര്യത്തിലും 14 ദിവസം പാലിക്കാൻ സ്വമേധയാ തയ്യാറാകണം.

ശക്തമായ ബോധവൽക്കരണം ഇക്കാര്യത്തിൽ ഉണ്ടാകണം. മിക്കവാർഡുകളിലും പൊതുജനാരോഗ്യപ്രവർത്തകരും
ആശപ്രവർത്തകരും, ഹരിതകർമ്മസേന പ്രവർത്തകരും മാത്രമാണ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുള്ളൂ.

പ്രാദേശികമായ ബോധവൽക്കരണ പരിപാടികളിലും പ്രതിരോധ പ്രവർത്തനങ്ങളിലും
സന്നദ്ധപ്രവർത്തനം നടത്താൻ പൊതുജനങ്ങളും സമയലഭ്യതക്ക് അനുസൃതമായി രംഗത്ത് ഇറങ്ങേണ്ടതുണ്ട്.

പഞ്ചായത്ത് അധികൃതരുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ താറുമാറായതും, വാട്ടർ അതോറിറ്റിയുടെ സർവ്വീസ് പൈപ്പ് ലൈനുകൾ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താതെ പോയതും രോഗപ്പകർച്ചയ്ക്ക് കാരണം ആയിട്ടുണ്ട്. സർക്കാർ തലത്തിലെ ഇത്തരം കെടുകാര്യസ്ഥതയ്ക്ക് എതിരെ ശക്തമായ പ്രതിഷേധവും അധികൃതരുടെ കണ്ണുതുറപ്പിക്കുന്ന വിധമുള്ള ഇടപെടലുകളും ഉണ്ടാകണം.

ദുരന്തങ്ങളെയും മഹാമാരികളെയും ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ച നമ്മുടെ മഹത്തായചരിത്രം ഈ സന്ദർഭത്തിലും നമുക്ക് വഴികാട്ടിയായി മുന്നിലുണ്ട്.

"മിന്നുന്നതെല്ലാം പൊന്നല്ല"മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു പഴഞ്ചൊല്ല്.തിളങ്ങുന്നത് കണ്ട് സ്വർണ്ണം ആണെന്ന് വിശ്വസിച്ച് കൂ...
28/05/2026

"മിന്നുന്നതെല്ലാം പൊന്നല്ല"

മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു പഴഞ്ചൊല്ല്.
തിളങ്ങുന്നത് കണ്ട് സ്വർണ്ണം ആണെന്ന് വിശ്വസിച്ച് കൂടെക്കൂട്ടിയാൽ പിന്നീട് വിഷമിക്കേണ്ടി വരും എന്ന ജാഗ്രതയാണ് ഈ പഴഞ്ചൊല്ല് ഉദ്ദേശിക്കുന്നത്.

മലയാളികളെ പൊതുവേ ആർക്കും കബളിപ്പിക്കാൻ കഴിയാത്തത് ഈ പഴഞ്ചൊല്ല് ഏവരുടേയും ജനിതകത്തിൽ ഉള്ളത് കൊണ്ടാണെന്ന് ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ കബളിപ്പിക്കലിന് ഇരയാകുന്നതിൽ നിന്നും ഒഴിവാക്കുന്നതിന് കേരളീയർക്ക് പ്രത്യേകമായ ഒരൊഴിവും ഇല്ലെന്നതാണ് യാഥാർത്ഥ്യം. അനുദിനം കബളിപ്പിക്കലുകൾ ഒരു കുറവും ഇല്ലാതെ തുടർന്നുവരുന്നു.

സോഷ്യൽ മീഡിയയിൽ കാണുന്നതൊക്കെയും സത്യമാണ് എന്ന ധാരണ പരക്കെയുണ്ട്. നിരന്തരമായി, പലപല വേറിട്ട കോണുകളിൽ നിന്നും ഒരേ കാര്യം ആവർത്തിച്ച് പ്രചരിപ്പിച്ചാൽ മുൻപിൻ നോക്കാതെ അത് വിശ്വസിക്കുന്നവരാണ് ഏറെയും. അതാണ് സത്യാനന്തരകാലം. സത്യത്തിൻ്റെ പ്രതീതി സൃഷ്ടിച്ച് കൊണ്ട് അസത്യങ്ങൾ വേരോട്ടം നേടുന്ന കാലം.

സത്യാനന്തരകാല പ്രചാരണങ്ങളിൽ തുടർച്ചയായി ഇടർച്ചകൾ സംഭവിക്കുന്ന മലയാളികളുടെ പൊതുബോധം ഓരോ തെരഞ്ഞെടുപ്പിലും കേരളത്തെ കൂടുതൽ കൂടുതൽ വലത്തേക്ക് തള്ളിനീക്കുന്നത് സൂക്ഷ്മ വിശകലനങ്ങൾ ആവശ്യപ്പെടുന്ന വിഷയമാണ്.

ആക്ടർ വിജയ് എന്നതിൽ നിന്നും CM വിജയ് എന്നതിലേക്കുള്ള തമിഴ് നടൻ വിജയുടെ രംഗപ്രവേശം, സത്യാനന്തര കാലത്തെ പൊതുബോധത്തെ കൃത്യമായ സോഷ്യൽ എൻജിനീയറിങ് നടത്തിയാണ് സംഭവിപ്പിച്ചത്. ആറ് പതിറ്റാണ്ട് കാലം നീണ്ടു നിന്ന ദ്രാവിഡരാഷ്ട്രീയത്തെ ബ്രാഹ്മണ രാഷ്ട്രീയത്തിന് മുന്നിൽ അടിയറവ് പറയിപ്പിക്കാൻ വിജയുടെ 'തമിഴക വെട്രി കഴകം' എന്ന പാർട്ടിക്ക് കഴിഞ്ഞു.

TVK കേരളത്തിൽ ഘടകം തുടങ്ങുന്നത് വാർത്തകൾ ആയിരുന്നു. അതിനിടയിൽ തമിഴ്നാട്ടിൽ പത്ത് വയസുകാരിയെ ലൈംഗിക ചൂഷണം നടത്തി കൊന്നുകളഞ്ഞ വാർത്ത പുറം ലോകമറിഞ്ഞു. സിനിമയിലെ പോലെ നിസ്സാരമല്ല സാമൂഹ്യ യാഥാർത്ഥ്യം എന്ന് വിജയുടെ രസികമൻട്രം തിരിച്ചറിയുന്നുണ്ടാവും ഇപ്പോൾ.

പത്ത് വയസുകാരിയുടെ കൊലപാതകത്തെ സംഭവിച്ച് മീഡിയ ബ്രീഫിംഗ് നടത്തുന്നതിന് എത്തിയ മുതിർന്ന IPS ഉദ്യോഗസ്ഥർ സംഭവത്തിൻ്റെ ഗൗരവം തെല്ലും പരിഗണിക്കാതെ പരസ്പരം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന കാഴ്ചകൾ അത്രമേൽ അവിശ്വസനീയമായിരുന്നു. എങ്ങനെയാണ് മനുഷ്യർക്ക് ഇത്തരമൊരു അവസരത്തിൽ ഇങ്ങനെ പെരുമാറുവാൻ കഴിയുക. സംഘപരിവാർ ആശയം സിരകളിൽ പേറുന്നവർക്ക് അല്ലാതെ ഇത്തരത്തിൽ പെരുമാറാൻ കഴിയുകയില്ല.

മനുഷ്യരുടെ രൂപം മാത്രമുള്ള ആ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികൾക്ക് എതിരെ CM വിജയ് കർശന നടപടികൾ എടുത്തു എന്ന പ്രചാരണമാണ് മലയാളത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. TVK കേരളഘടകം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന വേളയിൽ, ഇതുമൊരു സത്യാനന്തര വാർത്തയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

https://offbeatconcerns.com/ml/coimbatore-case-press-meet-laughing-police-suspended-by-tamil-nadu-cm-fact-check/?fbclid=IwdGRjcASElvdjbGNrBISWXWV4dG4DYWVtAjExAHNydGMGYXBwX2lkDDM1MDY4NTUzMTcyOAABHraiDM-ckQy_j_Cc_wnl9FAiHmrVzvoQoANYYyWsaQv9xyDZCqNCwXNnit_U_aem_8axsR7R75wUTMKr-mIBZCg

Did the Tamil Nadu CM suspend police officers for laughing during a press meet about the Coimbatore minor girl's case? Find out the truth behind the viral social media claims.

ആറാട്ടുപുഴ പഞ്ചായത്തിൽ വയറിളക്കം പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നു. തുടക്കത്തിൽ 12,13 വാർഡുകളിൽ ആയിരുന്നു രോഗബാധ. നിലവിൽ...
26/05/2026

ആറാട്ടുപുഴ പഞ്ചായത്തിൽ വയറിളക്കം പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നു.
തുടക്കത്തിൽ 12,13 വാർഡുകളിൽ ആയിരുന്നു രോഗബാധ. നിലവിൽ
പതിനേഴാം വാർഡിലും
രോഗബാധസ്ഥിരീകരിച്ചിരിക്കുന്നു.
നിരവധി ആളുകൾ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് അറിയുന്നത്.

'ഷിഗല്ല ബാക്ടീരിയ' ആണ് കാരണമെന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ വെളിപ്പെട്ടിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകൾ നൽകുന്ന നിർദ്ദേശങ്ങൾ ഏവരും കണിശമായി പാലിക്കണമെന്ന് താല്പര്യപ്പെടുന്നു.

അതിസാര രോഗബാധയെ സംബന്ധിച്ച് ആരോഗ്യപ്രവർത്തകർ നൽകുന്ന വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

എന്താണ് Acute Diarrhoea?

ഒരു വ്യക്തിക്ക് പെട്ടെന്ന് വെള്ളം പോലെ മലവിസർജ്ജനം പലതവണ സംഭവിക്കുന്ന അവസ്ഥയാണ് Acute Diarrhoea.
ഇത് കുട്ടികളിലും മുതിർന്നവരിലും വരാം.

എങ്ങനെ പകരുന്നു?

1. അഴുക്കായ കുടിവെള്ളം
2. മലിനമായ ഭക്ഷണം
3. കൈ കഴുകാത്തത്
4. ഈച്ചകൾ വഴി
5. പൊതുവെയുള്ള ശുചിത്വക്കുറവ്

പ്രധാന ലക്ഷണങ്ങൾ

1. വെള്ളം പോലെ മലം പലതവണ പോകുക
2. വയറുവേദന
3. ഛർദ്ദി
4. പനി
5. ദാഹം കൂടുതലാകുക
6. ക്ഷീണം

അപകട ലക്ഷണങ്ങൾ (ഇവ കണ്ടാൽ ഉടൻ ആശുപത്രിയിൽ പോകണം)

1. വായ വരണ്ടുപോകുക
2. കണ്ണ് കുഴിയുക
3. കുട്ടി ക്ഷീണിതനാകുക
4. വെള്ളം കുടിക്കാനാവാതിരിക്കുക
5. രക്താംശമുള്ള മലം
6. മൂത്രം കുറയുക

പ്രതിരോധ മാർഗങ്ങൾ

1. കൈ കഴുകുക
(ഭക്ഷണത്തിന് മുൻപും
കക്കൂസിൽ പോയതിന് ശേഷവും നിർബന്ധമായും
സോപ്പുപയോഗിച്ച് കൈ കഴുകണം)
2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
3. ഭക്ഷണം മൂടിവെക്കുക
4. പഴകിയ ഭക്ഷണം ഒഴിവാക്കുക
5. പുറത്തുനിന്നുള്ള( വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്യപ്പെട്ടവ) ഭക്ഷണം ഒഴിവാക്കുക
6. പരിസര ശുചിത്വം പാലിക്കുക
7. മാലിന്യം കെട്ടിക്കിടക്കരുത്
8. കക്കൂസും പരിസരവും ശുചിയായി സൂക്ഷിക്കുക

ORS (Oral Rehydration Solution) ന്റെ പ്രാധാന്യം

Diarrhoea വന്നാൽ ശരീരത്തിൽ നിന്ന് വെള്ളവും ലവണങ്ങളും കുറയും.
അതുകൊണ്ട് ORS കുടിക്കുന്നത് വളരെ പ്രധാനമാണ്.

ORS തയ്യാറാക്കുന്ന വിധം
ഒരു പാക്കറ്റ് ORS
1 ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി ഉപയോഗിക്കുക.
(ഇത്തരത്തിൽ തയ്യാർ ചെയ്ത ORS ലായനി 24 മണിക്കൂറിനകം ഉപയോഗിക്കുക)

നരേന്ദ്രമോദിയുടെ വിദേശടൂറുകൾക്കിടയിൽ നോർവെ എന്ന രാജ്യത്തും സന്ദർശനം നടത്തി. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാമത് നി...
20/05/2026

നരേന്ദ്രമോദിയുടെ വിദേശടൂറുകൾക്കിടയിൽ നോർവെ എന്ന രാജ്യത്തും സന്ദർശനം നടത്തി. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാമത് നിൽക്കുന്ന രാജ്യമാണ്, നോർവെ.
ഇന്ത്യ 157-)o സ്ഥാനം അലങ്കരിക്കുന്നു.

നോർവേയുടെ ഭരണാധികാരിയുമൊത്ത് സംയുക്തപ്രസ്താവനയ്ക്ക് മാധ്യമങ്ങൾക്ക് മുൻപിൽ എത്തുന്ന മോദിയോട് മാധ്യപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നു. ടെലി പ്രോംപ്റ്ററുകളുടെ സഹായത്തോടെയല്ലാതെ പൊതുവേദിയിൽ സംസാരിക്കാൻ കഴിവില്ലാത്ത മോദി ചോദ്യങ്ങളെ നേരിടാനാകാതെ സീൻ കാലിയാക്കി.

സംഭവത്തിൻ്റെ വീഡിയോ ലോകമാകെ വൈറലായി.

ഇന്ത്യൻ പ്രധാനമന്ത്രിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ Ministry of External Affairs സെക്രട്ടറിയോട് ചോദിക്കാൻ അവസരം നൽകാമെന്ന് വിദേശകാര്യവകുപ്പ് മാധ്യമങ്ങളെ അറിയിക്കുന്നു.

അതും വൈറലായി.

MEA സെക്രട്ടറി സിബി ജോർജ്ജ് (പാലാ സ്വദേശിയാണ്, തലനരച്ചെങ്കിലും LKG കുഞ്ഞുങ്ങളെക്കാളും ലോകവിവരം ഇല്ലാത്ത ഈ IFS കാരൻ) അങ്ങനെ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ എത്തി, ചോദ്യങ്ങളെ നേരിടാൻ തയ്യാറായി.

അതും വൈറലായി.

ഇതൊക്കെ അവരവർക്ക് ഉണ്ടാക്കുന്ന വ്യക്തിപരമായ അപമാനത്തേക്കാൾ രാജ്യത്തെ നാണം കെടുത്തുന്നതാണെന്ന് ഒരിക്കലും മനസിലാകില്ലാത്ത സംഘികൾ സിബിയുടെ മറുപടികൾ വ്യാപകമായി കൊണ്ടാടുകയാണ്.

സിബിജോർജ്ജ് അവധിക്ക് നാട്ടിൽ എത്തുമ്പോൾ, പാലാ വിമാനത്താവളത്തിൽ നിന്നും അയാളുടെ വീടുവരെയും താളമേള_താലപ്പൊലി_വെടിക്കെട്ടുകളുടെ അകമ്പടിയോടെ എതിരേൽപ്പ് നൽകുവാൻ സകല അണ്ടിമുക്ക് ശാഖക്കാരും മത്സരിക്കുകയാണ്!

ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാസ് റിപ്പോർട്ടിങ് വഴി പൂട്ടിച്ചു. അതിനോടുള്ള മാധ്യമ പ്രവർത്തകയുടെ മറുപടി ഇങ്ങനെയാണ്:

" മാധ്യമ സ്വാതന്ത്ര്യത്തിന് എനിക്ക് നൽകേണ്ടിവന്ന ചെറിയ വില"

അതും വൈറലായി.

ഇനി, എന്താണ് ആ പ്രസ് മീറ്റിൽ സംഭവിച്ചത് എന്ന് നോക്കാം.

റിപ്പോർട്ടർ : അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ നോർവേ എന്തിനാണ് ഇന്ത്യയെ വിശ്വസിക്കേണ്ടത്?

സിബിജോർജ്ജ് (MEA) : ഞങ്ങൾക്ക് ഗാന്ധിയുണ്ട്, പുരാതന സംസ്കാരമുണ്ട്, കൂടാതെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പുനൽകുന്ന ഒരു ഭരണഘടനയുമുണ്ട്.

​റിപ്പോർട്ടർ : കൃത്യമായി. ഇന്ത്യയിൽ അടിസ്ഥാന അവകാശങ്ങൾ ഉണ്ടെന്ന് എനിക്കറിയാം. അതുകൊണ്ടാണ് അവ ലംഘിക്കപ്പെടുന്നതിനെക്കുറിച്ച് ഞാൻ ചോദിച്ചത്.

MEA : അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെങ്കിൽ, ആളുകൾക്ക് കോടതിയെ സമീപിക്കാം.

​റിപ്പോർട്ടർ : അതുതന്നെയാണ് കാര്യം. അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി ആളുകൾ എന്തിനാണ് കോടതിയിൽ പോകാൻ നിർബന്ധിതരാകുന്നത്?

MEA : ഇത് എന്റെ വാർത്താസമ്മേളനമാണ്. ഞാൻ തീരുമാനിക്കും.

​റിപ്പോർട്ടർ : പ്രധാനമന്ത്രി എപ്പോഴാണ് മാധ്യമങ്ങളിൽ നിന്ന് സ്വതന്ത്രമായ ചോദ്യങ്ങൾ നേരിടുക?

MEA : അടുത്ത ചോദ്യം. (Next Question!)

ഇതിലെ ചിന്തനീയമായ 'ഹാസ്യം' എന്തെന്നല്ലേ?

​ബ്രാൻഡ് നെയിം ഇന്നും പഴയത് തന്നെ.
മഹാത്മാഗാന്ധി!

സ്വന്തം നാട്ടിൽ വെച്ച് രാപ്പകലില്ലാതെ തള്ളിപ്പറയുന്ന, ചരിത്രത്തിൽ നിന്ന് പോലും വെട്ടിമാറ്റാൻ ശ്രമിക്കുന്ന അതേ ഗാന്ധിയെയും നെഹ്‌റുവിയൻ ജനാധിപത്യ പാരമ്പര്യത്തെയുമാണ് വിദേശത്ത് മാനം കാക്കാൻ 'വിശ്വകുരു'വിന് ഇന്നും എടുത്തുപയോഗിക്കേണ്ടി വരുന്നത്.

'മോഡിഫൈഡ് ഇന്ത്യ'യുടെ പുതിയ പുരാണങ്ങൾക്കൊന്നും അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു വിലയുമില്ലെന്ന നഗ്നമായ യാഥാർത്ഥ്യം ഇതിലും വലിയൊരു കോമഡിയാണ്.

ട്വിറ്ററിലും ഫേസ്ബുക്കിലും അൽഗോരിതങ്ങൾ വെച്ച് 'എല്ലാം ഭദ്രം' എന്ന് വെളുപ്പിച്ചെടുക്കുന്ന ഡിജിറ്റൽ ഇന്ത്യയുടെ തനിനിറം ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയുടെ ഒരൊറ്റ ചോദ്യത്തിന് മുന്നിൽ അഴിഞ്ഞു വീഴുന്നതാണ് നമ്മൾ കണ്ടത്.

മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ "കോടതിയിൽ പൊയ്ക്കോ" എന്ന് പറയുന്നത് ഒരു ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ ധാർഷ്ട്യമാണ്.

ലോകത്തിന് മുഴുവൻ ജ്ഞാനം ഉപദേശിക്കുന്ന വിശ്വ_രുവിന്റെ നാട്ടിൽ, രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെങ്കിലും ഒരു സ്വതന്ത്ര പ്രസ് മീറ്റിനെ അഭിമുഖീകരിക്കുമോ എന്ന ചോദ്യം കേൾക്കുമ്പോൾ തന്നെ വിദേശകാര്യ മന്ത്രാലയത്തിന്റെ സിസ്റ്റം ഹാങ്ങാവുന്നു!

"ഇത് എന്റെ പ്രസ് മീറ്റാണ്, ഞാൻ തീരുമാനിക്കും" എന്ന മറുപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

ചുരുക്കത്തിൽ:
ഉള്ളിൽ ജനാധിപത്യത്തിന്റെ അന്തസ്സും മതേതരത്വത്തിന്റെ കാമ്പും ഇല്ലാത്ത വെറും 'പിആർ വർക്കുകൾ' കൊണ്ട് കെട്ടിപ്പൊക്കിയ ഒരു ബിംബത്തിന് ലോകത്തിന് മുന്നിൽ അധികനേരം നിവർന്നു നിൽക്കാൻ കഴിയില്ല. ചോദ്യങ്ങൾ ചോദിക്കാൻ ഇവിടെ മാധ്യമങ്ങൾ കാണില്ലായിരിക്കാം, പക്ഷേ അന്താരാഷ്ട്ര വേദികളിൽ 'അടുത്ത ചോദ്യം' എന്ന് പറഞ്ഞ് എത്രകാലം ഒളിച്ചോടാൻ കഴിയും?

​ഇത് വെറുമൊരു ട്രോളല്ല, നമ്മൾ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഗൗരവമുള്ള മുന്നറിയിപ്പാണ്!

19/05/2026

1770കളിലെ ബംഗാൾക്ഷാമത്തെ പശ്ചാത്തലമാക്കികൊണ്ട്
അഭിഭാഷകനും കവിയും കഥാകാരനുമായ
ബങ്കിംചന്ദ്ര ചതോപാധ്യായ (ചാറ്റർജി എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ചതോപാധ്യായ/ചാറ്റർജി എന്നത് ബംഗാൾബ്രാഹ്മണ വിഭാഗമാണ്)
1882 ല് ഒരു നോവൽ രചിച്ചു. ' ആനന്ദമഠം ' എന്നായിരുന്നു അതിൻ്റെ പേര്.

ഹിന്ദുസന്യാസിമാർ (ജാതിഹിന്ദുക്കളിൽ ബ്രാഹ്മണർക്ക് മാത്രമാണ് സന്ന്യാസം ചെയ്യാൻ അവകാശമുള്ളത്.
"നമുക്ക് സന്യാസത്തിന് അവസരം ലഭിക്കാൻ ഇടയാക്കിയത് ഈ നാട് ഇംഗ്ലീഷ് ഭരണത്തിന് കീഴിൽ ആകയാൽ, അവരുടെ വിജയത്തിനായി പ്രാർത്ഥിക്കണം" എന്നാണ് ഒന്നാം ലോകമഹായുദ്ധ വേളയിൽ നാരായണഗുരു പറഞ്ഞത്.) ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ സായുധമായി സംഘടിച്ച് ഭാരതത്തിൽ (ജാതിചിന്ത അഥവാ സനാതനധർമ്മാനുരാഗം കലശലായുള്ളവരുടെ പിടിവാശിയാണ് ഇന്ത്യ എന്ന് ഇന്നും നമ്മുടെ നാടിനെ വിളിക്കില്ല എന്നത്) സനാതനധർമ്മ പുനഃസ്ഥാപനം നടത്തുന്നതാണ് നോവലിൻ്റെ ഇതിവൃത്തം.

മിസ്റ്റർ ബങ്കിംചന്ദ്രൻ, 1875 ല് എഴുതിയ 'വന്ദേമാതരം ' എന്ന ഗാനം ഈ നോവലിൽ ചേർക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന ഗാനം ആലപിക്കുന്നത് നിർബന്ധം ആക്കിയതിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം വന്ദേമാതരം എഴുതിയത്.
നാം ഇതുവരെയും കേട്ട് പരിചയിച്ചിട്ടുള്ള തുടക്കത്തിലെ വരികൾക്ക് ശേഷം,
"ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ
കമലാ കമലദളവിഹാരിണീ
വാണീ വിദ്യാദായിനീ
നമാമി ത്വാം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം" എന്ന വരികളിലേക്ക് എത്തുമ്പോൾ,
രാജ്യത്തെ തൻ്റെ വിശ്വാസസംബന്ധിയായ കാര്യങ്ങൾ കൂടി ചേർത്തുവെച്ച് കൊണ്ട് വാഴ്ത്തുന്നു.
ഉറപ്പായും അത് രചയിതാവിൻ്റെ ആവിഷ്കാരസ്വാതന്ത്യമാണ്.
ഇതര വിശ്വാസങ്ങൾ ഉള്ള ഒരാൾ ഇന്ത്യയെ തൻ്റെ വിശ്വാസങ്ങളിലെ പ്രതീകങ്ങൾ ഉപയോഗിച്ച് വാഴ്ത്തുന്നതും ആവിഷ്കാരസ്വാതന്ത്ര്യമാണ്.
(സംഘപരിവാർ അതിനെ എതിർക്കും എന്നുള്ളതിൽ തർക്കവുമില്ല. അവർക്ക് ഇന്ത്യ എന്നാൽ ഭാരതമാണ്. കാരണം അവർ മാത്രമാണ് സനാതനധർമ്മാനുരാഗം പൊട്ടിയൊലിക്കുന്ന രോഗാവസ്ഥ നാട്ടിലെമ്പാടും പടർത്തുന്നത്)

1905 ലെ ബംഗാൾ വിഭജനത്തിനെതിരെ ദേശീയപ്രസ്ഥാനം തെരുവിൽ ഇറങ്ങിയപ്പോൾ ഈ ഗാനം
സമരക്കാരുടെ വീര്യത്തെ വർദ്ധിപ്പിക്കാനായി ഉപയോഗിച്ചു.
തുടർന്ന് ഈ ഗാനത്തിന് പ്രചുരപ്രചാരം ലഭിക്കുകയും, നാലാൾ കൂടുന്ന എല്ലാ സന്ദർഭങ്ങളിലും ദേശീയപ്രസ്ഥാനക്കാർ ഇത് ആലപിക്കുകയും പതിവായി. (ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ 1915 ന് മുൻപുള്ള ദേശീയപ്രസ്ഥാനം, ബ്രിട്ടീഷ് വാഴ്ച്ച കാരണം മേൽക്കോയ്മ നഷ്ടപ്പെട്ട _സനാതനധർമ്മ ആചരണങ്ങളിൽ ഇടിവ് സംഭവിച്ച_ സമൂഹത്തിലെ മേൽത്തട്ട് വിഭാഗക്കാരായ നേതാക്കളുടെ അപ്രമാദിത്വങ്ങളുടെ അരങ്ങ് ആയിരുന്നു.) അതേ സന്ദർഭത്തിൽ,
പതിതവിഭാഗത്തിൽ ഉൾപ്പെടുന്ന സ്നേഹഗായകൻ കുമാരനാശാൻ,
"നരന് നരനശുദ്ധവസ്തുവാണുപോലും, ധരയില്‍ നടപ്പത് തീണ്ടലാണുപോലും,
നരകമിവിടമാണ് ഹന്തകഷ്ടം?
ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?'' എന്നും,
''എന്തിന് ഭാരതധരേ കരയുന്നു,
പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണ് തായേ!
ചിന്തിക്ക, ജാതിമദിരാന്ധരടിച്ച് പാരിലന്തപ്പെടും സമയമെന്തിനയേ സ്വരാജ്യം? " എന്നുമാണ് ചിന്തിച്ചത്.

എന്നാൽ 1915 ന് ശേഷമുള്ള വഴിത്തിരിവിൽ, ബഹുജനപങ്കാളിത്തം ദേശീയപ്രസ്ഥാനത്തിൽ വൻതോതിൽ വർദ്ധിക്കുന്നു.
ദേശീയപ്രസ്ഥാനം സർവ്വമതസ്ഥരെയും നാസ്തികരേയും കൂടി ഉൾപ്പെടുന്നതിനാൽ, മതവിശ്വാസപ്രകാരമുള്ള സ്തുതികൾ ഉള്ള ഭാഗങ്ങൾ ഒഴിവാക്കി ആലപിക്കുന്നതാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൻ്റെ കെട്ടുറപ്പിനും, മതവിദ്വേഷം പടർത്തി പ്രസ്ഥാനത്തെ പിളർത്താനുള്ള ബ്രിട്ടീഷ് താൽപര്യങ്ങളെ പരാജയപ്പെടുത്താനും, നല്ലതെന്ന കാഴ്ചപ്പാട് നെഹ്റു 1937 ല് നടന്ന വർക്കിങ് കമ്മിറ്റിയിൽ മുന്നോട്ട് വെയ്ക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.
1950ല്, ഭരണഘടനാസംബ്ലിയുടെ ചെയർപേഴ്സൺ ആയിരുന്ന രാജേന്ദ്രപ്രസാദ്, വന്ദേമാതരത്തിൻ്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ ദേശീയഗീതമായി പരിഗണിക്കാം എന്ന് അസംബ്ലിയിൽ പറയുകയും ചെയ്തു. അത് അല്ലാതെ ഈ പാട്ടിന് ഒരു വിധത്തിലുള്ള ഭരണഘടനാ പരിരക്ഷയുമില്ല.

ഇന്ദിരാഗാന്ധിയുടെ കാലത്ത്,
1976ല് അടിയന്തരാവസ്ഥയുടെ സന്ദർഭത്തിൽ,
42-)o ഭരണഘടനാഭേദഗതിയിലൂടെ,
ആർട്ടിക്കിൾ 51A എന്നൊരു പുതിയ അനുച്ഛേദം (FUNDAMENTAL DUTIES)
ഉൾപ്പെടുത്തിക്കൊണ്ട്, ഭരണഘടനയെയും ദേശീയപതാകയെയും ദേശീയ ഗാനത്തെയും ആദരിക്കേണ്ടത്
(ആദരിക്കുക എന്നാണ് പറഞ്ഞിട്ടുള്ളത്, അതിനർത്ഥം ഗാനാലാപനവേളയിൽ എഴുന്നേറ്റ് വടിപോലെ നിൽക്കണം എന്നല്ല) മൗലികമായ കടമയാക്കി. അപ്പോഴും വന്ദേമാതരത്തെ സംബന്ധിച്ച് പരാമർശമില്ല എന്നത് ശ്രദ്ധേയമാണ്.

എന്നാൽ, ഇന്ത്യയിൽ ഭിന്നിപ്പ് സൃഷ്ടിച്ച്, കോർപറേറ്റുകൾ നടത്തുന്ന കൊള്ളകളിൽ നിന്നും സനാതനധർമ്മാനുരാഗികളുടെ ആക്രമണങ്ങളിൽ നിന്നും പൗരന്മാരുടെ ശ്രദ്ധ തിരിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ സംഘപരിവാർ, 2025 ഡിസംബറിൽ, വന്ദേമാതരം രചനയുടെ 150-)o വാർഷികവേളയെ കുത്തിത്തിരിപ്പിനുള്ള സുവർണാവസരമായി പരിഗണിച്ച് തന്ത്രങ്ങൾ നടപ്പിലാക്കി.

അതിൻ്റെ ഭാഗമായി യൂണിയൻ ആഭ്യന്തരമന്ത്രി, വന്ദേമാതരം എല്ലാ ഔദ്യോഗിക പരിപാടികളിലും (മുഴുവൻ ചരണങ്ങളും) ആലപിക്കണമെന്ന മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.
NDAയുടെ ഭാഗമായ രാഷ്ട്രീയകക്ഷികൾ ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും അതിശക്തമായ പ്രതിഷേധം ഉയർത്തി. തുടർന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരണം നടത്താൻ നിർബന്ധിതമായി. ദേശീയഗീതം ആലപിക്കണോ അതോ മുഴുവൻ ഭാഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനാലാപനം നടത്തണോ എന്നത് അതത് പരിപാടികളുടെ സംഘാടകർക്ക് തീരുമാനം എടുക്കാം എന്ന വിശദീകരണം വന്നു.

പറഞ്ഞു വന്നത്,
ദേശീയഗീതം ആലപിക്കുന്നതിൽ തെറ്റൊന്നുമില്ല.
അതേപോലെ, ബിജെപി മന്ത്രിസഭകൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ (ഈ മാസം തന്നെ)അസമിലും ബംഗാളിലും വന്ദേമാതരം ഒരു വരിപോലും ആലപിക്കാതിരുന്നതിൽ തെറ്റുമില്ല.
പക്ഷെ മതേതര മൂല്യങ്ങൾക്ക് (മതേതരത്വം എന്നത് എല്ലാ മതങ്ങൾക്കും ഭരണസംബന്ധമായ കാര്യങ്ങളിൽ ഇടപെടാനുള്ള അവസരം സമതുലിതമായി വിതരണം ചെയ്യുക എന്നുള്ളതല്ല) നിരക്കാത്ത വരികൾ കേരളത്തിൽ ആലപിക്കാൻ അവസരം നൽകരുതായിരുന്നു.
ഇത്തരം കുത്തിത്തിരിപ്പുകൾക്കുള്ള അവസരങ്ങൾ, മതേതരത്വത്തിന് പ്രാമുഖ്യം കൊടുക്കുന്നവർ ഒഴിവാക്കുക തന്നെ ചെയ്യും. സംഘപരിവാർ അനുകൂലമനോനില ഉളളവർ അത് മുഴുവനായോ അല്ലാതെയോ ആലപിച്ചോട്ടെ, അതവരുടെ താല്പര്യം. അങ്ങനെയല്ലല്ലോ, കോൺഗ്രസ് നേതൃത്വം നൽകുന്ന ഒരു സർക്കാരിൻ്റെ പരിപാടിയിൽ മുഴുവൻ വരികളും ആലപിക്കുന്നത്.

രാജേന്ദ്ര വിശ്വനാഥ ആർലേക്കർ എന്ന സംഘപരിവാറുകാരൻ, ഗവർണറുടെ അധികച്ചുമതല വഹിക്കുന്ന തമിഴ്നാട്ടിൽ, സത്യപ്രതിജ്ഞാവേളയിൽ
വന്ദേമാതരം മുഴുവൻ വരികളും ആലപിക്കാൻ അവസരം ഒരുക്കിയത് വൻ വിവാദമായിരുന്ന പശ്ചാത്തലത്തിൽ, അതീവ ജാഗ്രത പുലർത്താതെ പോയത് ഗുരുതരായ അലംഭാവമാണ്. സത്യപ്രതിജ്ഞാവേദിയിലെ സീറ്റിംഗ് അറേഞ്ച്‌മെൻ്റുകൾ, ആർലേക്കറുടെ താൽപര്യങ്ങളെ മുൻകൂറായി മനസ്സിലാക്കി അത് ഒഴിവാക്കാൻ ശ്രദ്ധിച്ച ശ്രീ. VDM സതീശന് വന്ദേമാതരത്തിൽ മാത്രം അത് തുടരാൻ ആവാതെ പോയതിൽ യാതൊരു ദുരൂഹതയുമില്ല.
കാരണം, വടശ്ശേരി ദാമോദര മേനോൻ സതീശന് മാത്രമല്ല സംഘപരിവാറുമായി ഡീൽ. കോൺഗ്രസ്സിലെയും മോൻസ് കോൺഗ്രസ്സിലെയും ലീഗിലെയും സനാതനധർമ്മാനുരാഗികൾക്ക് സംഘപരിവാറുമായി യാതൊരു വിധത്തിലുള്ള ആശയകാലുഷ്യവും ഇല്ല എന്നതാണ് വസ്തുത.

നമ്മുടെ കാലത്തെ കേരളത്തിലെ ഉഗ്രവിഷജന്തുക്കളായ ശശികലയും ആർവി ബാബുവും അവരുടെ ഭക്തരും സത്യപ്രതിജ്ഞാവേളയിലെ വന്ദേമാതര ആലാപനത്തെ പ്രകീർത്തിച്ച് വളരെപ്പെട്ടെന്ന് തന്നെ രംഗത്ത് വന്നതും,
സിപിഐ(മാർക്സിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം സഖാവ്.മുഹമ്മദ് റിയാസ് ഇക്കാര്യങ്ങളെ വിമർശിച്ചത്, മതപരമായ വേർതിരിവ് വളർത്തിപ്പടർത്താനുള്ള സുവർണാവസരമായി സംഘികൾ കാണുകയും അത് ശക്തമായി പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് വലിയ ദുരന്തങ്ങളിലേക്കാണ് കേരളത്തിൻ്റെ യാത്ര എന്ന് സുവ്യക്തമാക്കുന്നു.


ഹരിപ്പാടിൻ്റെ നിയുക്ത MLA ശ്രീ. രമേശ് ചെന്നിത്തല ഭരണപരിചയം ഉള്ള നേതാവാണ്. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി തുടർച്ചയായി അദ്ദേ...
08/05/2026

ഹരിപ്പാടിൻ്റെ നിയുക്ത MLA ശ്രീ. രമേശ് ചെന്നിത്തല ഭരണപരിചയം ഉള്ള നേതാവാണ്. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി തുടർച്ചയായി അദ്ദേഹം നമ്മുടെ നാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു വരുന്നു. ഇക്കാലയളവിലെ ആദ്യത്തെ അഞ്ച് വർഷം സംസ്ഥാന മന്ത്രിസഭയിൽ നിർണായക സ്ഥാനവും വഹിച്ചിരുന്നു.

ദേശീയ ഉത്തരവാദിത്തങ്ങളുള്ള കോൺഗ്രസ് നേതാവ് എന്ന നിലയിൽ നമ്മുടെ നാടിൻ്റെ പൊതുവായ ആവശ്യങ്ങൾ
വേണ്ട രീതിയിൽ പരിഗണിക്കാൻ, സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ, അദ്ദേഹത്തിന് പരിമിതികൾ ഉണ്ടായിരുന്നു.

KIIFB ഫണ്ട് ഉപയോഗിച്ച് കേരളമാകെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോഴും മംഗലം ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ മോന്തായം വളഞ്ഞ പൈതൃകവുമായി അപകടാവസ്ഥയിൽ തുടരുകയാണ്. ഒരു പഞ്ചായത്തിൽ മികച്ചനിലവാരമുള്ള ഒരു കളിസ്ഥലം എന്ന മുൻസർക്കാരിൻ്റെ നയവും നമ്മുടെ നാട്ടിലെ സ്കൂൾ ഗ്രൗണ്ടിൽ പ്രാവർത്തികമാക്കുവാൻ സാധിച്ചിട്ടില്ല.

ആൽഫാക്കിഡ്‌സുകൾക്ക് അറിയാൻ ആകാത്ത വിധം വീരമാനവൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ചരിത്രം വിസ്മൃതിയിൽ ഉറങ്ങുന്നു. അദ്ദേഹത്തിൻ്റെ വസതി കാലപ്പഴക്കത്താലും മറ്റും നാശോന്മുഖമായി തുടരുന്നു. ചരിത്രസ്മാരകമായി ഉയർത്തിക്കൊണ്ടുവന്ന്, കേരളത്തിലെ ജാതിവ്യവസ്ഥയുടെ കഠോരത ജൻസികൾക്ക് മനസിലാക്കിക്കൊടുത്ത് ഹിന്ദുത്വവാദികളിൽ നിന്നും ഈ നാടിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

1926ല് പ്രവർത്തനം ആരംഭിച്ച കുമാരവൈജയന്തിഗ്രന്ഥശാല അതിൻ്റെ ശതാബ്ദിവർഷത്തിലും ജീർണ്ണാവസ്ഥയിൽ തുടരുന്നു. കഴിഞ്ഞ സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ട് കേരളത്തിലെ ഇതര ഗ്രന്ഥശാലകൾ സാമൂഹിപ്രതിബദ്ധതയിൽ മുന്നിൽ നിൽക്കാൻ മത്സരിക്കുമ്പോഴാണ് നമ്മുടെ നാടിൻ്റെ അഭിമാനമായ ഗ്രന്ഥശാലമുത്തശ്ശിയുടെ ദുരവസ്ഥ.

ഇക്കാര്യങ്ങളിലൊക്കെ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി, നമ്മുടെ നാടിൻ്റെ വിദ്യാഭ്യാസപരവും കലാ കായികസാംസ്കാരികപരവുമായ സർവ്വമേഖലകളിലും പുരോഗതി കൊണ്ടുവരുവാൻ, ഹരിപ്പാടിൻ്റെ നിയുക്ത MLA ശ്രീ. രമേശ് ചെന്നിത്തല, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടണമെന്ന് മതേതരമംഗലം ഒന്നാകെ അകമഴിഞ്ഞാഗ്രഹിക്കുന്നു.

രാജ്യത്തിൻ്റെ മതേതരത്വം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ സർവ്വരും ഞങ്ങളുടെ ആഗ്രഹത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

#ഹരിപ്പാട് #ആറാട്ടുപുഴവേലായുധപണിക്കർ #കുമാരവൈജയന്തിഗ്രന്ഥശാല

”ലൈംഗീക വൈകൃതങ്ങളും ഹിംസയും ഉൾപ്പെടുന്ന യാഗത്തെ ആയിരം വേദങ്ങൾ ആദരിച്ചാലും ഞാൻ ആചരിക്കില്ല" എന്നു വെട്ടിത്തുറന്നു പറഞ്ഞ, ...
05/05/2026

”ലൈംഗീക വൈകൃതങ്ങളും ഹിംസയും ഉൾപ്പെടുന്ന യാഗത്തെ ആയിരം വേദങ്ങൾ ആദരിച്ചാലും ഞാൻ ആചരിക്കില്ല" എന്നു വെട്ടിത്തുറന്നു പറഞ്ഞ,
"യാഗങ്ങൾ നടത്തിയും മൃങ്ങളെയും പക്ഷികളെയും മറ്റു ജന്തുക്കളെയും കൊന്നും മൃഗങ്ങളുമായി മൈഥുനം നടത്തിയും സ്വർഗ്ഗത്തിൽ പോകാമെങ്കിൽ നരകത്തിൽ പോകാൻ ഞാൻ എന്ത് ചെയ്യണം?’എന്നും ചോദിച്ച ചട്ടമ്പി സ്വാമികളെ ബ്രാഹ്‌മണിസ്റ്റുകളായ സ്വന്തം സമുദായം അംഗീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഇത് വായിക്കുമ്പോൾ തന്നെ വ്യക്തമല്ലേ?

നാരയണഗുരുവിനേക്കാൾ അക്കാര്യങ്ങളിലൊക്കെ കുറേക്കൂടി വ്യക്തത ചട്ടമ്പി സ്വാമിക്കുണ്ടായിരുന്നു എന്നുകാണാം. അതുകൊണ്ടാണ് ആധുനിക കാലത്ത് ശ്രീനാരയണ പ്രസ്ഥാനങ്ങളെപ്പോലെ റിവൈവലിസ്റ്റ് പ്രസ്ഥാങ്ങളുടെ നേതാവായി ചട്ടമ്പി സ്വാമി മാറാതിരുന്നതും. മുൻപ് എന്തായിരുന്നെങ്കിലും നിലവിൽ കേരളത്തിലെ ഏറ്റവും വലിയ പുനരുത്ഥാന വാദികൾ ശ്രീനാരയണഗുരുവിൻറെ പേരിലുള്ള പ്രസ്ഥാനങ്ങൾ ആണെന്നതല്ലേ വാസ്തവം?

‘വേദാധികാര നിരൂപണം ‘ എന്ന തന്റെ കൃതിയിലൂടെ ചട്ടമ്പിസ്വാമികൾ വേദാധികാരത്തെയും ബ്രഹ്മണ്യത്തെയും നിഷേധിക്കുന്നുണ്ട്. എന്നാൽ ബ്രാഹ്മണ്യത്തെ നിഷേധിക്കുന്ന ചട്ടമ്പിസ്വാമികൾ ബ്രാന്മണ്യത്തിന്റെ സ്ഥാനം നായർക്ക് നൽകുകയും ബ്രാഹ്മണാധിപത്യത്തിനു പകരം ‘ നായർ ‘ മേധാവിത്വത്തിലാണ് അദ്ദേഹം എത്തിച്ചേർന്നതെങ്കിലും ബ്രാഹ്‌മണിസ്റ്റുകളായ സ്വന്തം സമുദായം അദ്ദേഹത്തെ അംഗീകരിച്ചില്ല.

കേരളത്തിലെ നായന്മാർ ശൂദ്രർ അല്ലെന്നും ജൈനർ ആയിരുന്നെന്നും പിന്നീട് ബ്രാഹ്മണാധിപത്യത്തിന്റെ കാലത്ത് ശൂദ്രവത്കരിച്ച് ഹിന്ദുമതമെന്ന ബ്രാഹ്‌മണ മതത്തിൽ ചേർത്തതാണെന്നും, യഥാർത്ഥത്തിൽ നായർ ശൂദ്രർ അല്ലെന്നും ആണ് കേരത്തിലെ നായന്മാരുടെ നാഗാരാധന ഉൾപ്പെടെ ചൂണ്ടിക്കാട്ടി ചട്ടമ്പി സ്വാമി സ്ഥാപിക്കുന്നത്.

കേരളം പരശുരാമ സൃഷ്ടിയാണെന്ന (ഭാർഗവ ക്ഷേത്രം) ബ്രാഹ്മണ സിദ്ധാന്തത്തെ യുക്തി യുക്തം ഖണ്ഡിച്ചു കൊണ്ടാണ് ‘പ്രാചീന മലയാളം‘ എന്ന കൃതിയിൽ അദ്ദേഹം നായർ മേധാവിത്വത്തിലേയ്ക്ക് എത്തുന്നത്. പ്രസ്തുത കൃതിയിലെ ആറാം അദ്ധ്യായത്തിന് ”നായന്മാരുടെ ഔൽകൃഷ്ട്യവും മലയാള ഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും” എന്നാണ് തലക്കെട്ട് നൽകിയിട്ടുള്ളത്. പ്രസ്തുത അദ്ധ്യായത്തിൽ ചട്ടമ്പിസ്വാമികൾ ഇങ്ങനെ പറയുന്നു: “അപ്രകാരമാകുമ്പോൾ മലയാള ഭൂമിയും സകല വസ്തുക്കളും നായനാർക്ക് മാത്രമുള്ളതായിട്ടെ ഇരിക്കുവാൻ പാടുള്ളൂ. അപ്പോൾ മലയാള ബ്രാഹ്മണരുടെ വസ്തുക്കളും സ്ഥാനമാനങ്ങളും നായന്മാരുടെ വകയായിട്ടും അവർ ഈ ബ്രാഹ്മണർക്ക് കൊടുത്തതായിട്ടും തന്നെയിരിക്കണം” എന്നാണ് ചട്ടമ്പി സ്വാമികളുടെ വാദം. യഥാർത്ഥത്തിൽ അത് തന്നെയാണ് വാസ്തവവും.

ചട്ടമ്പിസ്വാമികൾ മനുസ്മൃതിയെ ‘മൂഢമതികൾ ആചരിക്കുന്ന അബദ്ധജഡിലമായ നിരവധി സൂക്തങ്ങളുടെ കൂമ്പാര’മെന്ന് ആയിരുന്നു വിശേഷിപ്പിച്ചത്. മൂഢമതികൾ എന്ന് സ്വാമി ഉദ്ദേശിച്ചത് സ്മൃതികർത്താവിനേയും മനുവാദികളേയും ചേർത്താണ്.

അതുപോലെ സ്ത്രീകളോടുള്ള സമീപനങ്ങളിലും ചട്ടമ്പി സ്വാമികളുടെ നിലപാട് ഭാര്യാധർമ്മ കർത്താവായ ശ്രീനാരയണഗുരുവിന്റേതിനേക്കാൾ കുറച്ചുകൂടി പുരോഗമനപരമായിരുന്നു എന്നും കാണാം.

".....കാര്യപ്രപഞ്ചത്തിൽ പുരുഷനേക്കാളധികം ക്ലേശവും ബുദ്ധിമുട്ടും ഉത്തരവാദിത്വവും സ്ത്രീക്കാകയാലും സമുദായവൃദ്ധിക്ഷയങ്ങൾക്ക് സ്ത്രീയുടെ കാര്യഭരണം വാസ്തവത്തിൽ ഹേതുവായിരിക്കെകൊണ്ടും അവൾക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്. സ്വഗൃഹങ്ങളിലിരുന്ന് ഇച്ഛാമാത്രശക്തിയാലും സാമർത്ഥ്യം കൊണ്ടും അവരവർക്ക് വിഹിതമായിട്ടുള്ള കാര്യഭരണം ചെയ്ത് ധർമ്മനിഷ്ഠകൊണ്ട് സ്വഗൃഹപരിസരം മുതൽ ഭൂമിയൊട്ടുക്ക് ആജ്ഞാശക്തിയിൽ പെടുത്തി ഭരിക്കത്തക്കവണ്ണം നിപുണതയും അധികാരവും അവകാശവും സ്ത്രീയ്ക്കാണ് കൊടുത്തിരിക്കുന്നത്. പുരുഷൻ്റെ സാക്ഷിത്വസഹായത്തിൽ സ്ത്രീ സർവ്വസ്വതന്ത്രയായ ത്രൈലോക്യനായികയും ആണ്. കാര്യം ഇങ്ങനെയാണെങ്കിലും പുരുഷൻ്റെ അധികാരവലിപ്പവും ഗർവും കൊണ്ട് അയാളെ “ഭർത്താവ്” എന്നും സ്ത്രീയെ അബല എന്നുവച്ച് ഭാര്യ– ഭരിക്കപ്പെടുവാൻ യോഗ്യ – എന്നും വിളിക്കുന്നുവല്ലോ? ഇതിൽ അനല്പമായ അനൗചിത്യം സ്ഫുരിക്കുന്നു എന്ന് പറഞ്ഞേ തീരൂ.സ്ത്രീ തനിക്കുള്ള യഥാർത്ഥമായ അധികാരബലത്തെപ്പറ്റി സ്വതസിദ്ധമായ വിനയപ്രഭാവം കൊണ്ടും പുരുഷനെപ്പോലെ ഒച്ച പൊങ്ങിക്കുവാൻ ഭാവിച്ചില്ല എന്നതാണ് പുരുഷൻ്റെ ഈ അർത്ഥമില്ലാത്ത മുഷ്ക്കിനും ഈ നാമധേയത്തിനും(ഭാര്യ) ഇടയാക്കിയത്.

പൗരാണികന്മാരും മറ്റ് അഭിജ്ഞന്മാരും പ്രഥമസ്ഥാനം സ്ത്രീയക്കാണ് കൊടുത്തിട്ടുള്ളത്.അല്ലാതെ ‘മൂഢമതി’കൾ പറകയും ആചരിക്കയും ചെയ്യും വണ്ണം “ന സ്ത്രീസ്വാതന്ത്ര്യമർഹതി” എന്ന് കല്പിച്ച് കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും അസ്വതന്ത്രയും ആയ അടിമയായും കേവലം പുത്രോൽപാദത്തിനുള്ള ഒരു യന്ത്രമായും കരുതുകയും, പുരുഷൻ എന്ത് തോന്ന്യാസവും കാണിക്കാമെന്നുള്ള ഗർവോടുകൂടി സകല കാര്യവും ശരിയായി ഭരിക്കാൻ തനിക്കേ കെൽപ്പുള്ളു എന്ന് ശഠിക്കുകയും ചെയ്യുന്നത് തെറ്റും ന്യായത്തിനും, ധർമ്മത്തിനും, കാര്യത്തിനും ഏറ്റവും വിരുദ്ധവുമാകുന്നു......“
എന്ന് നൂറ് വർഷം മുൻപേ പറഞ്ഞയാളാണ് ചട്ടമ്പി സ്വാമി.

എന്നാൽ മതങ്ങളെപ്പറ്റിയുള്ള വീക്ഷണത്തിൽ പലമതസാരവുമേകം എന്ന ദർശനത്തിൽ നാരായണഗുരു എത്തി നിൽക്കുമ്പോൾ അൽപ്പം മതവൈരം പ്രചരിപ്പിക്കുന്നതിലാണ് ചട്ടമ്പിസ്വാമികൾ എത്തിച്ചേർന്നത്. ചട്ടമ്പിസ്വാമികളുടെ ‘ക്രിസ്തുമതചഛേദനം‘ എന്ന കൃതിയിൽ ക്രിസ്തുമതക്കാരെ ഇന്നാട്ടിൽ നിന്നും ഓടിക്കുവാൻ വരെ ആഹ്വാനം ചെയ്യുന്നുണ്ട്. ക്രൈസ്തവ വിരോധം അതിന്റെ പാരമ്യതയിലെത്തി നില്ക്കുന്ന കൃതിയാണ് ക്രിസ്തുമതച് ഛേദനം. ‘മതാന്ധതയിൽ നിന്നു മാറി “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ശ്രീ നാരായണ സന്ദേശം ചട്ടമ്പിസ്വാമികൾക്ക് അംഗീകരിക്കാനാവുന്നില്ല.

എന്നിരുന്നാലും വേദങ്ങളെക്കുറിച്ചെല്ലാം കൃത്യമായി പഠിക്കുകയും കൃത്യമായ നിലപാട് സ്വീകരിക്കുകയും ചെയ്തയാൾ ചട്ടമ്പി സ്വാമി തന്നെയാണ് എന്നാണ് എൻറെ അഭിപ്രായം.

മെയ് 5: ചട്ടമ്പി സ്വാമി സമാധി ദിനം

© LibiHari FB

"രാഹുൽ ഗാന്ധിയുടെ 100കെപിസിസി യുടെ 100യൂത്ത് കോൺഗ്രസിൻ്റെ 30ലീഗുകാരുടെ 100അങ്ങനെ ആകെ മൊത്തം 400,ഇപ്പൊൾ എല്ലാം ക്ലിയർ ആയി...
07/01/2026

"രാഹുൽ ഗാന്ധിയുടെ 100
കെപിസിസി യുടെ 100
യൂത്ത് കോൺഗ്രസിൻ്റെ 30
ലീഗുകാരുടെ 100
അങ്ങനെ ആകെ മൊത്തം 400,
ഇപ്പൊൾ എല്ലാം ക്ലിയർ ആയില്ലേ?"

VD സതീശൻ ഇന്ന് ചാനലുകൾക്ക് മുൻപാകെ വെച്ച ചലഞ്ച് ആണിത്.

അപ്പോ തന്നെ ബാക്കി 70 തിരിച്ച് കൊടുത്ത്
മാതൃക കാട്ടേണ്ട ചാനലുകൾ കമാന്ന് മിണ്ടിയതുമില്ല!

പച്ചവെള്ളം ചവച്ചരയ്ക്കുന്ന ലാഘവത്തോടെ നുണ പറയാനുള്ള വി.ഡി. സതീശന്റെ കഴിവിനെ അംഗീകരിച്ചുകൊണ്ട് ഈ കുറിപ്പ് തുടങ്ങാം എന്ന് കരുതുന്നു. അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം:

"സർക്കാർ ഒരു കൊല്ലമെടുത്തു ഭൂമി കണ്ടെത്താൻ. സർക്കാർ ഭൂമി ഞങ്ങൾക്ക് തരാൻ കഴിയില്ല എന്ന് പറഞ്ഞപ്പോഴാണ് ഞങ്ങൾ ഭൂമി നോക്കാൻ തുടങ്ങിയത്. അതിപ്പോൾ മൂന്ന് മാസമായി. നിങ്ങൾക്കറിയാം സർക്കാർ എന്തുകൊണ്ടാണ് വൈകിയത് എന്ന്; വയനാട്ടിലെ പല ഭൂമികളും നിയമപ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്..."

*​ഈ പറഞ്ഞതാണോ സത്യം? സർക്കാരിന്റെയും കോൺഗ്രസിന്റെയും പ്രവർത്തനങ്ങളുടെ സമയക്രമം (Timeline) ഒന്ന് പരിശോധിക്കാം.*

*⭕ ​കോൺഗ്രസിന്റെ ടൈംലൈൻ:*

▪️​2024 ജൂലൈ 30: വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടൽ ദുരന്തം.
▪️​2024 ഓഗസ്റ്റ് 2-3: കോൺഗ്രസ് നൂറിലധികം (100+) വീടുകൾ പ്രഖ്യാപിക്കുന്നു.
▪️​2024 ഓഗസ്റ്റ്: യൂത്ത് കോൺഗ്രസ് 30 വീടുകൾ വാഗ്ദാനം ചെയ്യുന്നു.
▪️​2024 സെപ്റ്റംബർ 4: സർക്കാരിന്റെ CMDRF ഫണ്ട് ശേഖരണത്തിന് പിന്നാലെ കോൺഗ്രസ് സ്വന്തം നിലയിൽ ഫണ്ട് റെയ്‌സിംഗ് ആപ്പ് ലോഞ്ച് ചെയ്യുന്നു. രാഹുൽ ഗാന്ധി സംഭാവന നൽകി ഉദ്ഘാടനം ചെയ്യുന്നു.

⭕​ചില ചോദ്യങ്ങൾ:

എത്ര രൂപ പിരിച്ചു എന്നോ, എന്ന് പിരിവ് അവസാനിപ്പിച്ചു എന്നോ ഔദ്യോഗികമായ ഒരു വിവരം പോലും കോൺഗ്രസ് നൽകിയിട്ടില്ല. കൃത്യമായ തുക പറയാൻ കെ.പി.സി.സി പ്രസിഡന്റിന് പോലും കഴിഞ്ഞിട്ടില്ല. എവിടെയാണ് സ്ഥലം കണ്ടെത്തിയതെന്നോ, എസ്റ്റിമേറ്റ് തുക എത്രയാണെന്നോ ആർക്കും അറിയില്ല.

*⭕​കേരള സർക്കാരിന്റെ ടൈംലൈൻ:*

▪️​2024 ജൂലൈ 30: ദുരന്തം നടക്കുന്നു.
▪️​2024 ഓഗസ്റ്റ് 9: സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നു.
▪️​2024 ഓഗസ്റ്റ് 30: സമഗ്ര പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുന്നു.
▪️​2024 ഡിസംബർ 22: പുനരധിവാസം വേഗത്തിലാക്കാൻ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നു. ചീഫ് സെക്രട്ടറി അവതരിപ്പിച്ച ഡ്രാഫ്റ്റ് പ്ലാൻ പ്രകാരം 1,000 ചതുരശ്ര അടി വീടുകൾ KIIFB മുഖേന നിർമിക്കാൻ തീരുമാനിച്ചു.
▪️​2025 ജനുവരി 1: പുനരധിവാസ മാസ്റ്റർ പ്ലാനിന് അംഗീകാരം.
▪️​2025 മാർച്ച് 27: സർക്കാർ ടൗൺഷിപ്പിന് ശിലാസ്ഥാപനം നിർവഹിച്ചു.
▪️​2025 ഏപ്രിൽ 16: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (ULCCS) മാതൃകാ വീടിന്റെ നിർമ്മാണം ആരംഭിച്ചു.
▪️​2025 മെയ് 15: ടൗൺഷിപ്പ് പദ്ധതിക്കായി ₹351 കോടി അനുവദിച്ചു.
▪️​2026 ജനുവരി: ആദ്യഘട്ടത്തിലെ 327 വീടുകളുടെ പണി പൂർത്തിയാകുന്നു. 2026 ഫെബ്രുവരിയിൽ വീടുകൾ കൈമാറുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.*

*​കോൺഗ്രസ് വീടുകൾ പ്രഖ്യാപിച്ചിട്ട് ഇപ്പോൾ ഒന്നര വർഷം (ഒരു വർഷവും 6 മാസവും) പിന്നിട്ടിരിക്കുന്നു. എന്നാൽ നിലവിൽ സ്ഥലം പോലും കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.*

*​അതേസമയം, ഇതേ കാലയളവിൽ സർക്കാർ 327 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഫെബ്രുവരിയിൽ അവ കൈമാറാൻ ഒരുങ്ങുന്നു.*

*കോൺഗ്രസിന് ചിന്തിക്കാൻ പോലും കഴിയാത്ത വേഗത്തിലുള്ള ഇടപെടലാണിത്. ഈ കുറിപ്പിൽ പറഞ്ഞിരിക്കുന്ന ഓരോ കാര്യത്തിനും വ്യക്തമായ രേഖകളുണ്ട്.*

സത്യം പറഞ്ഞാൽ വി ഡി സതീശൻ, ജാലിയൻ കണാരന് കടുത്ത മത്സരമാണ് തള്ളിൽ നൽകുന്നത്.

©ഗോപകുമാർ മുകുന്ദൻ കേരളം നേരിട്ട ക്രൂരമായ വിവേചനം സംബന്ധിച്ച ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഇത്തരമൊരു കാർഡ് ഉപയോഗിക്കുന്ന...
01/02/2025

©ഗോപകുമാർ മുകുന്ദൻ

കേരളം നേരിട്ട ക്രൂരമായ വിവേചനം സംബന്ധിച്ച ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഇത്തരമൊരു കാർഡ് ഉപയോഗിക്കുന്ന മനോരമ ന്യൂസ് സീമകൾ ലംഘിക്കുന്ന കേരള വിരുദ്ധതയുടെ പ്രചാരകരാകുകയാണ്.
മുണ്ടക്കൈ - ചൂരൽ മല ദുരന്ത ബാധിതരുടെ പുനരധിവാസം ബജറ്റിൽ വരാത്തതു സംബന്ധിച്ച പ്രസ്താവന ഈ മട്ടിൽ പ്രചരിപ്പിക്കണമെങ്കിൽ മനോരമയുടെ നില എന്താണ് എന്നു നാം മനസിലാക്കണം.
ഇന്ത്യയ്ക്കു തന്നെ മാതൃകയായ നിരവധി വികസന മേഖലാ ഇടപെടലുകളെ സാമ്പത്തിക സർവ്വേ തന്നെ പ്രകീർത്തിക്കുന്ന ഘട്ടത്തിലാണ് ഈ കടുത്ത വിവേചനം എന്നു കാണണം.
വിഴിഞ്ഞം സൃഷ്ടിക്കുന്ന സാമ്പത്തിക ചടുലത പ്രാദേശിക സമ്പദ്ഘടനയിൽ പ്രതിഫലിക്കണമെങ്കിൽ അനുബന്ധ വികസനത്തിൽ വലിയ മുതൽമുടക്ക് വേണം. കേരളത്തെ അങ്ങനെ നല്ലതൊന്നും അനുഭവിക്കാൻ വിടില്ല എന്ന മനോഭാവത്തെയാണ് മനോരമ ഇങ്ങനെ ചിത്രീകരിക്കുന്നത്.
താമര വിത്തിനു വരെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച ബജറ്റാണ് വിഴിഞ്ഞത്തെ ഇങ്ങനെ കൈകാര്യം ചെയ്യുന്നത്.
ഇവിടെ ഇന്ത്യൻ റെയിൽവേ മൂന്നാമത്തേയും നാലാമത്തേയും ലൈനുകൾ കൊണ്ടുവരും എന്നു പ്രചരിപ്പിച്ചു നടന്നവർ ഈ ആക്ഷേപത്തെയും പുതിയ ലൈനുകൾക്കുള്ള അലോക്കേഷനേയും നോക്കി മനസിലാക്കണം.
കേരളം ഇന്ത്യയുടെ ഭാഗമാണ് '
ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന സംസ്ഥാനമാണ്.
യൂണിയൻ നികുതിയായി പ്രതിവർഷം ഒരു ലക്ഷത്തിലേറെ കോടി രൂപ നൽകുന്ന സംസ്ഥാനമാണ്.
കേരളം നേരിടുന്ന വിവേചനം പറയുമ്പോൾ ഈ അശ്ളീല ആഖ്യാനം നടത്തുന്ന മനോരമ കേരള വിരുദ്ധതയിൽ RSS നോടു മത്സരിക്കുകയാണ് ചെയ്യുന്നത്.

CPI M Arattupuzha north LC Mangalam branch 1

25/12/2024

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ ‘ഈസി കിച്ചൻ’ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ഓരോ അടുക്കളയ്ക്കും 75000 രൂപ വരെ നൽകാനാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. അടുക്കളയുടെ ഉപയോഗം കൂടുതൽ സൗഹാർദമാക്കാനും സൗകര്യപ്രദമാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തറ കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിക്കാം, ഗ്രാനൈറ്റ് ഉപയോഹിച്ച് കിച്ചൻ സ്ലാബ്, കബോർഡ്, പ്ലാസ്റ്ററിംഗ്, കിച്ചൻ സിങ്ക്, 200 ലിറ്റർ വാട്ടർ ടാങ്ക്, പ്ലമ്പിങ്, സോക്ക് പിറ്റ് നിർമ്മാണം, പെയിന്റിംഗ് തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി ചെയ്യാനാവും. ഇലക്ട്രിക് പ്രവർത്തിക്ക് 6000 രൂപ വരെ അനുവദിക്കാം. നിശ്ചിത വരുമാന പരിധിയിലുള്ളവരുടെ 2.4 മീറ്റർ* 2.4 മീറ്റർ വരെ വിസ്തീർണമുള്ള അടുക്കളകൾ നവീകരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പണം അനുവദിക്കാനാവും.

നവകേരളത്തിലേക്കുള്ള ഉറച്ച ചുവടുകളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട് കുതിക്കുകയാണ്.

Address


Website

Alerts

Be the first to know and let us send you an email when മതേതരമംഗലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share