19/05/2026
1770കളിലെ ബംഗാൾക്ഷാമത്തെ പശ്ചാത്തലമാക്കികൊണ്ട്
അഭിഭാഷകനും കവിയും കഥാകാരനുമായ
ബങ്കിംചന്ദ്ര ചതോപാധ്യായ (ചാറ്റർജി എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ചതോപാധ്യായ/ചാറ്റർജി എന്നത് ബംഗാൾബ്രാഹ്മണ വിഭാഗമാണ്)
1882 ല് ഒരു നോവൽ രചിച്ചു. ' ആനന്ദമഠം ' എന്നായിരുന്നു അതിൻ്റെ പേര്.
ഹിന്ദുസന്യാസിമാർ (ജാതിഹിന്ദുക്കളിൽ ബ്രാഹ്മണർക്ക് മാത്രമാണ് സന്ന്യാസം ചെയ്യാൻ അവകാശമുള്ളത്.
"നമുക്ക് സന്യാസത്തിന് അവസരം ലഭിക്കാൻ ഇടയാക്കിയത് ഈ നാട് ഇംഗ്ലീഷ് ഭരണത്തിന് കീഴിൽ ആകയാൽ, അവരുടെ വിജയത്തിനായി പ്രാർത്ഥിക്കണം" എന്നാണ് ഒന്നാം ലോകമഹായുദ്ധ വേളയിൽ നാരായണഗുരു പറഞ്ഞത്.) ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ സായുധമായി സംഘടിച്ച് ഭാരതത്തിൽ (ജാതിചിന്ത അഥവാ സനാതനധർമ്മാനുരാഗം കലശലായുള്ളവരുടെ പിടിവാശിയാണ് ഇന്ത്യ എന്ന് ഇന്നും നമ്മുടെ നാടിനെ വിളിക്കില്ല എന്നത്) സനാതനധർമ്മ പുനഃസ്ഥാപനം നടത്തുന്നതാണ് നോവലിൻ്റെ ഇതിവൃത്തം.
മിസ്റ്റർ ബങ്കിംചന്ദ്രൻ, 1875 ല് എഴുതിയ 'വന്ദേമാതരം ' എന്ന ഗാനം ഈ നോവലിൽ ചേർക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന ഗാനം ആലപിക്കുന്നത് നിർബന്ധം ആക്കിയതിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം വന്ദേമാതരം എഴുതിയത്.
നാം ഇതുവരെയും കേട്ട് പരിചയിച്ചിട്ടുള്ള തുടക്കത്തിലെ വരികൾക്ക് ശേഷം,
"ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ
കമലാ കമലദളവിഹാരിണീ
വാണീ വിദ്യാദായിനീ
നമാമി ത്വാം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം" എന്ന വരികളിലേക്ക് എത്തുമ്പോൾ,
രാജ്യത്തെ തൻ്റെ വിശ്വാസസംബന്ധിയായ കാര്യങ്ങൾ കൂടി ചേർത്തുവെച്ച് കൊണ്ട് വാഴ്ത്തുന്നു.
ഉറപ്പായും അത് രചയിതാവിൻ്റെ ആവിഷ്കാരസ്വാതന്ത്യമാണ്.
ഇതര വിശ്വാസങ്ങൾ ഉള്ള ഒരാൾ ഇന്ത്യയെ തൻ്റെ വിശ്വാസങ്ങളിലെ പ്രതീകങ്ങൾ ഉപയോഗിച്ച് വാഴ്ത്തുന്നതും ആവിഷ്കാരസ്വാതന്ത്ര്യമാണ്.
(സംഘപരിവാർ അതിനെ എതിർക്കും എന്നുള്ളതിൽ തർക്കവുമില്ല. അവർക്ക് ഇന്ത്യ എന്നാൽ ഭാരതമാണ്. കാരണം അവർ മാത്രമാണ് സനാതനധർമ്മാനുരാഗം പൊട്ടിയൊലിക്കുന്ന രോഗാവസ്ഥ നാട്ടിലെമ്പാടും പടർത്തുന്നത്)
1905 ലെ ബംഗാൾ വിഭജനത്തിനെതിരെ ദേശീയപ്രസ്ഥാനം തെരുവിൽ ഇറങ്ങിയപ്പോൾ ഈ ഗാനം
സമരക്കാരുടെ വീര്യത്തെ വർദ്ധിപ്പിക്കാനായി ഉപയോഗിച്ചു.
തുടർന്ന് ഈ ഗാനത്തിന് പ്രചുരപ്രചാരം ലഭിക്കുകയും, നാലാൾ കൂടുന്ന എല്ലാ സന്ദർഭങ്ങളിലും ദേശീയപ്രസ്ഥാനക്കാർ ഇത് ആലപിക്കുകയും പതിവായി. (ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ 1915 ന് മുൻപുള്ള ദേശീയപ്രസ്ഥാനം, ബ്രിട്ടീഷ് വാഴ്ച്ച കാരണം മേൽക്കോയ്മ നഷ്ടപ്പെട്ട _സനാതനധർമ്മ ആചരണങ്ങളിൽ ഇടിവ് സംഭവിച്ച_ സമൂഹത്തിലെ മേൽത്തട്ട് വിഭാഗക്കാരായ നേതാക്കളുടെ അപ്രമാദിത്വങ്ങളുടെ അരങ്ങ് ആയിരുന്നു.) അതേ സന്ദർഭത്തിൽ,
പതിതവിഭാഗത്തിൽ ഉൾപ്പെടുന്ന സ്നേഹഗായകൻ കുമാരനാശാൻ,
"നരന് നരനശുദ്ധവസ്തുവാണുപോലും, ധരയില്‍ നടപ്പത് തീണ്ടലാണുപോലും,
നരകമിവിടമാണ് ഹന്തകഷ്ടം?
ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?'' എന്നും,
''എന്തിന് ഭാരതധരേ കരയുന്നു,
പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണ് തായേ!
ചിന്തിക്ക, ജാതിമദിരാന്ധരടിച്ച് പാരിലന്തപ്പെടും സമയമെന്തിനയേ സ്വരാജ്യം? " എന്നുമാണ് ചിന്തിച്ചത്.
എന്നാൽ 1915 ന് ശേഷമുള്ള വഴിത്തിരിവിൽ, ബഹുജനപങ്കാളിത്തം ദേശീയപ്രസ്ഥാനത്തിൽ വൻതോതിൽ വർദ്ധിക്കുന്നു.
ദേശീയപ്രസ്ഥാനം സർവ്വമതസ്ഥരെയും നാസ്തികരേയും കൂടി ഉൾപ്പെടുന്നതിനാൽ, മതവിശ്വാസപ്രകാരമുള്ള സ്തുതികൾ ഉള്ള ഭാഗങ്ങൾ ഒഴിവാക്കി ആലപിക്കുന്നതാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൻ്റെ കെട്ടുറപ്പിനും, മതവിദ്വേഷം പടർത്തി പ്രസ്ഥാനത്തെ പിളർത്താനുള്ള ബ്രിട്ടീഷ് താൽപര്യങ്ങളെ പരാജയപ്പെടുത്താനും, നല്ലതെന്ന കാഴ്ചപ്പാട് നെഹ്റു 1937 ല് നടന്ന വർക്കിങ് കമ്മിറ്റിയിൽ മുന്നോട്ട് വെയ്ക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.
1950ല്, ഭരണഘടനാസംബ്ലിയുടെ ചെയർപേഴ്സൺ ആയിരുന്ന രാജേന്ദ്രപ്രസാദ്, വന്ദേമാതരത്തിൻ്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ ദേശീയഗീതമായി പരിഗണിക്കാം എന്ന് അസംബ്ലിയിൽ പറയുകയും ചെയ്തു. അത് അല്ലാതെ ഈ പാട്ടിന് ഒരു വിധത്തിലുള്ള ഭരണഘടനാ പരിരക്ഷയുമില്ല.
ഇന്ദിരാഗാന്ധിയുടെ കാലത്ത്,
1976ല് അടിയന്തരാവസ്ഥയുടെ സന്ദർഭത്തിൽ,
42-)o ഭരണഘടനാഭേദഗതിയിലൂടെ,
ആർട്ടിക്കിൾ 51A എന്നൊരു പുതിയ അനുച്ഛേദം (FUNDAMENTAL DUTIES)
ഉൾപ്പെടുത്തിക്കൊണ്ട്, ഭരണഘടനയെയും ദേശീയപതാകയെയും ദേശീയ ഗാനത്തെയും ആദരിക്കേണ്ടത്
(ആദരിക്കുക എന്നാണ് പറഞ്ഞിട്ടുള്ളത്, അതിനർത്ഥം ഗാനാലാപനവേളയിൽ എഴുന്നേറ്റ് വടിപോലെ നിൽക്കണം എന്നല്ല) മൗലികമായ കടമയാക്കി. അപ്പോഴും വന്ദേമാതരത്തെ സംബന്ധിച്ച് പരാമർശമില്ല എന്നത് ശ്രദ്ധേയമാണ്.
എന്നാൽ, ഇന്ത്യയിൽ ഭിന്നിപ്പ് സൃഷ്ടിച്ച്, കോർപറേറ്റുകൾ നടത്തുന്ന കൊള്ളകളിൽ നിന്നും സനാതനധർമ്മാനുരാഗികളുടെ ആക്രമണങ്ങളിൽ നിന്നും പൗരന്മാരുടെ ശ്രദ്ധ തിരിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ സംഘപരിവാർ, 2025 ഡിസംബറിൽ, വന്ദേമാതരം രചനയുടെ 150-)o വാർഷികവേളയെ കുത്തിത്തിരിപ്പിനുള്ള സുവർണാവസരമായി പരിഗണിച്ച് തന്ത്രങ്ങൾ നടപ്പിലാക്കി.
അതിൻ്റെ ഭാഗമായി യൂണിയൻ ആഭ്യന്തരമന്ത്രി, വന്ദേമാതരം എല്ലാ ഔദ്യോഗിക പരിപാടികളിലും (മുഴുവൻ ചരണങ്ങളും) ആലപിക്കണമെന്ന മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.
NDAയുടെ ഭാഗമായ രാഷ്ട്രീയകക്ഷികൾ ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും അതിശക്തമായ പ്രതിഷേധം ഉയർത്തി. തുടർന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരണം നടത്താൻ നിർബന്ധിതമായി. ദേശീയഗീതം ആലപിക്കണോ അതോ മുഴുവൻ ഭാഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനാലാപനം നടത്തണോ എന്നത് അതത് പരിപാടികളുടെ സംഘാടകർക്ക് തീരുമാനം എടുക്കാം എന്ന വിശദീകരണം വന്നു.
പറഞ്ഞു വന്നത്,
ദേശീയഗീതം ആലപിക്കുന്നതിൽ തെറ്റൊന്നുമില്ല.
അതേപോലെ, ബിജെപി മന്ത്രിസഭകൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ (ഈ മാസം തന്നെ)അസമിലും ബംഗാളിലും വന്ദേമാതരം ഒരു വരിപോലും ആലപിക്കാതിരുന്നതിൽ തെറ്റുമില്ല.
പക്ഷെ മതേതര മൂല്യങ്ങൾക്ക് (മതേതരത്വം എന്നത് എല്ലാ മതങ്ങൾക്കും ഭരണസംബന്ധമായ കാര്യങ്ങളിൽ ഇടപെടാനുള്ള അവസരം സമതുലിതമായി വിതരണം ചെയ്യുക എന്നുള്ളതല്ല) നിരക്കാത്ത വരികൾ കേരളത്തിൽ ആലപിക്കാൻ അവസരം നൽകരുതായിരുന്നു.
ഇത്തരം കുത്തിത്തിരിപ്പുകൾക്കുള്ള അവസരങ്ങൾ, മതേതരത്വത്തിന് പ്രാമുഖ്യം കൊടുക്കുന്നവർ ഒഴിവാക്കുക തന്നെ ചെയ്യും. സംഘപരിവാർ അനുകൂലമനോനില ഉളളവർ അത് മുഴുവനായോ അല്ലാതെയോ ആലപിച്ചോട്ടെ, അതവരുടെ താല്പര്യം. അങ്ങനെയല്ലല്ലോ, കോൺഗ്രസ് നേതൃത്വം നൽകുന്ന ഒരു സർക്കാരിൻ്റെ പരിപാടിയിൽ മുഴുവൻ വരികളും ആലപിക്കുന്നത്.
രാജേന്ദ്ര വിശ്വനാഥ ആർലേക്കർ എന്ന സംഘപരിവാറുകാരൻ, ഗവർണറുടെ അധികച്ചുമതല വഹിക്കുന്ന തമിഴ്നാട്ടിൽ, സത്യപ്രതിജ്ഞാവേളയിൽ
വന്ദേമാതരം മുഴുവൻ വരികളും ആലപിക്കാൻ അവസരം ഒരുക്കിയത് വൻ വിവാദമായിരുന്ന പശ്ചാത്തലത്തിൽ, അതീവ ജാഗ്രത പുലർത്താതെ പോയത് ഗുരുതരായ അലംഭാവമാണ്. സത്യപ്രതിജ്ഞാവേദിയിലെ സീറ്റിംഗ് അറേഞ്ച്‌മെൻ്റുകൾ, ആർലേക്കറുടെ താൽപര്യങ്ങളെ മുൻകൂറായി മനസ്സിലാക്കി അത് ഒഴിവാക്കാൻ ശ്രദ്ധിച്ച ശ്രീ. VDM സതീശന് വന്ദേമാതരത്തിൽ മാത്രം അത് തുടരാൻ ആവാതെ പോയതിൽ യാതൊരു ദുരൂഹതയുമില്ല.
കാരണം, വടശ്ശേരി ദാമോദര മേനോൻ സതീശന് മാത്രമല്ല സംഘപരിവാറുമായി ഡീൽ. കോൺഗ്രസ്സിലെയും മോൻസ് കോൺഗ്രസ്സിലെയും ലീഗിലെയും സനാതനധർമ്മാനുരാഗികൾക്ക് സംഘപരിവാറുമായി യാതൊരു വിധത്തിലുള്ള ആശയകാലുഷ്യവും ഇല്ല എന്നതാണ് വസ്തുത.
നമ്മുടെ കാലത്തെ കേരളത്തിലെ ഉഗ്രവിഷജന്തുക്കളായ ശശികലയും ആർവി ബാബുവും അവരുടെ ഭക്തരും സത്യപ്രതിജ്ഞാവേളയിലെ വന്ദേമാതര ആലാപനത്തെ പ്രകീർത്തിച്ച് വളരെപ്പെട്ടെന്ന് തന്നെ രംഗത്ത് വന്നതും,
സിപിഐ(മാർക്സിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം സഖാവ്.മുഹമ്മദ് റിയാസ് ഇക്കാര്യങ്ങളെ വിമർശിച്ചത്, മതപരമായ വേർതിരിവ് വളർത്തിപ്പടർത്താനുള്ള സുവർണാവസരമായി സംഘികൾ കാണുകയും അത് ശക്തമായി പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് വലിയ ദുരന്തങ്ങളിലേക്കാണ് കേരളത്തിൻ്റെ യാത്ര എന്ന് സുവ്യക്തമാക്കുന്നു.